ഇരിങ്ങാലക്കുട: സാമൂഹ്യ, വിദ്യാഭ്യാസ, കലാ, സാംസ്‌കാരികരംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്‍റെ മകന്‍ കാട്ടിക്കുളം ഭരതന്‍(79) അന്തരിച്ചു. സംസ്‌കാരം ഇന്നു വൈകീട്ട് അഞ്ചിനു കിഴുത്താണിയിലെ വീട്ടുവളപ്പില്‍. ഭാര്യ സുധ കാട്ടൂര്‍ ഇടക്കാട്ടുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: ലിന്‍റ (ബിസിനസ്), ലക്കി (ലണ്ടന്‍), ലാല്‍ (ബിസിനസ്). മരുമക്കള്‍: ഡോ. രാകേഷ്, അമിത് (ലണ്ടന്‍), ഡോ. ശൃംഗ. പ്രവാസിവ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്‍റ്, എസ്എന്‍ ക്ലബ് പ്രസിഡന്‍റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്‍റ്, ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, എസ്എന്‍ഇഎസ് വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എഎല്‍പി സ്‌കൂള്‍ കാറളം, ജനത യുപിഎസ് പന്തല്ലൂര്‍, എഎല്‍പിഎസ് പോങ്കോത്ര എന്നീ വിദ്യാലയങ്ങളുടെ മാനേജരാണ്. ശ്രീനാരായണദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്‍റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്‍റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു.