കിടങ്ങൂര്‍: എല്‍എല്‍എം ആശുപത്രിയില്‍ പതിനാലുകാരിക്ക് നൂതന ചികിത്സ. കിടങ്ങൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്‌കാന്‍ പരിശോധനയില്‍ 15 സെന്‍റിമീറ്റര്‍ വലിപ്പമുള്ള അണ്ഡാശയ നീര്‍ക്കെട്ടു കണ്ടെത്തി. അണ്ഡാശയ നീര്‍ക്കെട്ട് ഉള്ളില്‍ ചുറ്റിയിരിക്കുകയാണെന്നും കണ്ടെത്തി. അണ്ഡാശയം നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റ് മാത്രം കീഹോള്‍ ശസ്ത്രക്രിയ മുഖേന നീക്കം ചെയ്തു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങി.

ഗൈനക്കോളജി വിഭാഗം മേധാവിയായ സിസ്റ്റര്‍ ഡോ. ശാന്തിയുടെ മേല്‍നോട്ടത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. വൈ.എസ്. സുശാന്താണ് ഓപ്പറേഷന്‍ ചെയ്തത്. ചീഫ് അനസ്തറ്റിസ്റ്റ് ഡോ. ബിനു ആന്‍റണി ജോസഫ്, നഴ്‌സുമാരായ സന്ധ്യ, കരോള്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.