വില്ലേജ് ഓഫീസറുടെ മൗനാനുവാദം: നിലം നികത്തൽ വ്യാപകം
1516108
Friday, February 21, 2025 12:00 AM IST
അമ്പലപ്പുഴ: വില്ലേജ് ഓഫീസറുടെ മൗനാനുവാദത്തോടെ നിലം നികത്തല്‍ വ്യാപകമെന്നു പരാതി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ റവന്യു അധികൃതരും കൂട്ടുനില്‍ക്കുന്നതായും പരാതി ഉയരുന്നു.
പുറക്കാട് വില്ലേജ് അതിര്‍ത്തിയിലാണ് അനധികൃത നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. തോട്ടപ്പള്ളി, കൊട്ടാരവളവ്, പുറക്കാട്, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ വില്ലേജ് ഓഫീസര്‍ ചുമതലയേറ്റ ശേഷം വ്യാപക നിലം നികത്തലാണ് നടക്കുന്നത്.
വില്ലേജ് ഓഫീസര്‍ പലരില്‍നിന്നു വന്‍തുക കൈക്കൂലി വാങ്ങിയാണ് നിലം നികത്തലിന് മൗനാനുവാദം നല്‍കുന്നത്. കൈക്കൂലി നല്‍കാത്ത നിലമുടമകളുടെ സ്ഥലങ്ങളില്‍ മാത്രമാണ് പരിശോധനയ്ക്കായി എത്തുന്നത്. തോട്ടപ്പള്ളി പ്രദേശത്ത് ഏക്കറുകണക്കിന് നിലമാണ് വന്‍കിടക്കാര്‍ നികത്തുന്നത്. കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ ഉള്‍പ്പെടെയാണ് ഭൂമാഫിയ നികത്തിയെടുക്കുന്നത്. പലരും ഇതിനെതിരേ ജില്ലാ കളക്ടര്‍, ആര് ഡിഒ എന്നിവര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് നടപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍ തയാറാകാതെ വീണ്ടും നിലം നികത്തലിന് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയിലുണ്ട്.
പരാതി ലഭിച്ചാല്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി വന്‍ തുകയാണ് പലരില്‍നിന്നു വില്ലേജ് ഓഫീസര്‍ ചോദിച്ചു വാങ്ങുന്നതത്രെ. വില്ലേജ് ഓഫീസര്‍ക്കെതിരേ വ്യാപക പരാതി നിരന്തരമുയര്‍ന്നിട്ടും വിജിലന്‍സോ റവന്യുവകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. വില്ലേജ് ഓഫീസിലെത്തുന്നവരോട് വളരെ മോശമായാണ് വില്ലേജ് ഓഫീസര്‍ പെരുമാറുന്നതെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷി യൂണിയന്റെ പിന്‍ബലത്തോടെയാണ് നിലം നികത്തല്‍ നടത്തുന്നതും കൈക്കൂലി വാങ്ങുന്നതെന്നും പരാതിയിലുണ്ട്.