വീടുകയറി ആക്രമണം ഒരാൾ പിടിയിൽ
Thursday, September 26, 2024 4:45 AM IST
തുറവൂര്‍: തിരുവോണദിവസം അരൂര്‍ എന്‍ആര്‍ഇ പി ജംഗ്ഷന് സമീപം കരിങ്കണംകുഴിയില്‍ ജോര്‍ജ്-മേരി ദമ്പതികളുടെ വീട്ടില്‍ ആക്രമണം നടത്തിയ 15 പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജിന്‍റെ മകന്‍ നിഖിലുമായി പ്രതികള്‍ ഉണ്ടാക്കിയ വാക്കുതര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിരുന്നു ആക്രമണം.

ആക്രമണത്തിനുശേഷം നാട്ടില്‍നിന്നു മുങ്ങിയ പ്രതികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒളിവില്‍ കഴിഞ്ഞ് വരവേയാണ് തൊടുപുഴ കോര്‍പറേറ്റീവ് ലോ കോളജിലെ വിദ്യാര്‍ഥിയായ അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കരിങ്ങണം കുഴിവീട്ടില്‍ കാര്‍ത്തികനെ (യദു-22) തൊടുപുഴ സിഐ മഹേഷിന്‍റെ സഹായത്തോടെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


അരൂര്‍ ഇന്‍സ്‌പെക്ടര്‍ ഷിജു പി എസിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗീതുമോള്‍, അനില്‍കുമാര്‍, ഷാജി, പോലീസ് ഉദ്യോഗസ്ഥരായ ജോമോന്‍, ശ്യാം, രതീഷ്, നിധീഷ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കൂട്ടാളികൾ ഉടന്‍തന്നെ അറസ്റ്റിലാകുമെന്ന് അരൂര്‍ ഇന്‍സ്‌പെക്ടര്‍ ഷിജു പി.എസ് അറിയിച്ചു.