അനധികൃത നിലം നികത്തലും മണ്ണെടുപ്പും ; കർശന നടപടികളുമായി റവന്യു വകുപ്പ്
Friday, May 10, 2024 11:08 PM IST
ചെങ്ങന്നൂർ : അനധികൃത നിലം നികത്ത്, മണ്ണെടുപ്പ്, ചെളിയെടുപ്പ് എന്നിവ തടയാൻ ചെങ്ങന്നൂർ ആർഡിഒയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് കർശന നടപടി തുടങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ തിരക്കിലായതു മറയാക്കി മണ്ഡലത്തിൽ നടന്ന വ്യാപക നിലം നികത്തൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചത്.

ചെങ്ങന്നൂർ ആർഡിഒയുടെ അധികാരപരിധിയിൽ വരുന്ന ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി 32 നികത്തലുകൾ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് , അവ പലതും പൂർവസ്ഥിതിയിലാക്കാൻ നടപടിയും തുടങ്ങി.

ചെങ്ങന്നൂർ റവന്യു ഡിവിഷൻ ഓഫിസിൽ ആർഡിഒ ജി. നിർമൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. എൽ.ആർ. തഹസിൽദാർമാർ , വില്ലേജിന്‍റെ ചാർജുള്ള ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. ചെങ്ങന്നൂർ താലൂക്കിൽ തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ 11അനധികൃത നികത്തലും മാവേലിക്കര താലൂക്കിൽ അഞ്ചു വില്ലേജുകളിലായി നടന്ന ഏഴുനികത്തലുകളും പഴയ പടിയിലാക്കാൻ നടപടിക്കായി യോഗം കലക്ടർക്ക് റിപ്പോർട്ട് നൽകി. കാർത്തികപ്പള്ളി താലൂക്കിൽ എട്ടു വില്ലേജുകളിലായി 14അനധികൃത നികത്തലുകൾക്കെതിരേ നിയമനടപടിയെടുത്തു.

മുളക്കുഴ കേന്ദ്രീകരിച്ചുള്ള അനധികൃത മണ്ണെടുപ്പു തടയുന്നതിന് റവന്യു, പോലിസ് സംയുക്ത പരിശോധനയും രാത്രികാല പട്രോളിംഗും നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചെങ്ങന്നൂർ താലൂക്കിൽ തെരഞ്ഞെടുപ്പ് കാലത്തെ തിരക്കിന്‍റെ മറവിൽ നടത്തിയ പതിനൊന്ന് അനധികൃത നികത്തുകൾക്കെതിരെയും നടപടികൾ സ്വീകരിച്ചു.

പ്രത്യേക സ്ക്വാഡ്

അനധികൃത നിലം നികത്ത് / മണ്ണെടുപ്പ് തടയുന്നതിനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂമുകൾ തുറന്നു . ഫോൺ : തഹസിൽദാർ (എൽ.ആർ) ചെങ്ങന്നൂർ - 85 47 61 18 01, കാ ർത്തികപ്പള്ളി - 85 47 6116 01, മാവേലിക്കര - 85 47 6117 01.

വാഹനങ്ങൾ കണ്ടുകെട്ടും

അനധികൃത നിലം നികത്തലിലേർപ്പെടുന്ന വാഹനങ്ങൾ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം പിടിച്ചെടുത്ത് കണ്ടുകെട്ടാനും വാഹനത്തിന്‍റെ വിലയുടെ ഒന്നര മടങ്ങു തുക കെട്ടിവയ്പ്പിക്കാനും നടപടി തുടങ്ങി.

വിജ്ഞാപനം ചെയ്യപ്പെട്ട നിലമോ തണ്ണീർത്തടമോ നിയമവിരുദ്ധമായി തരം മാറ്റുന്ന ഏതൊരാൾക്കും ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും 50,000 - 1,00,000 വരെ രൂപ പിഴയും ഇടാക്കും.