പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ്് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ സുധീഷാണ് (അനീഷ് - 24) പിടിയിലായത്.

ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് ഇവ എല്ലാവരെയും കാണിക്കുമെന്ന് കുട്ടിയുടെ വീട്ടില്‍ വച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു പീഡനം. ഇതിനിടയില്‍ കുട്ടി ഗര്‍ഭിണിയായി.

കുട്ടിയെ പരിശോധന നടത്തിയ ലാബ് അധികൃതര്‍ മലയാലപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഭാര്യ വീടായ കോന്നിയില്‍ നിന്നുമാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി വലിയതുറ പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും വടക്കാഞ്ചേരി സ്റ്റേഷനില്‍ വിശ്വാസവഞ്ചനയ്ക്ക് എടുത്ത കേസിലും പാലോട്ട് കഞ്ചാവ് കേസിലും ഉൾപ്പെട്ടിരുന്നതായി വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.