കോന്നി: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്‍റ് റവന്യു ഭൂമിയിലാണ് ബസ് സ്റ്റാൻഡും അമിനിറ്റി സെന്‍ററും നിർമിക്കുന്നത്.

കോന്നി മെഡിക്കൽ കോളജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് അത്യാഹിത വിഭാഗത്തിനു മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിനു പരിഹാരമായാണ് മെഡിക്കൽ കോളജിന്‍റെ മുന്നിലുള്ള 50 സെന്‍റ് റവന്യുഭൂമിയിൽ എംഎൽഎ ഫണ്ടിൽനിന്ന് ഒരു കോടി രൂപ മുടക്കി ബസ് സ്റ്റാൻഡും അമിനിറ്റി സെന്‍ററും നിർമിക്കുന്നതിന് തുക അനുവദിച്ചത്.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല. നിർമാണം പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും പുതിയ ബസ് സ്റ്റാൻഡിലെത്തി ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും.

ഭരണാനുമതി ലഭിച്ച ജോലികൾ വേഗത്തിൽ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് കെ.യു. ജനീഷ് കുമാർ അറിയിച്ചു.