വെള്ളരിക്കുണ്ട്: മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ജലവിഭവ വകുപ്പ് സബ് ഡിവിഷൻ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് സജി സെബാസ്റ്റ്യൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കി. നിലവിൽ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകൾ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍റെ പരിധിയിലാണ് ഉള്ളത്. കാഞ്ഞങ്ങാട്ടു നിന്ന് ബളാൽ, പനത്തടി പഞ്ചായത്തുകളിലെ അതിർത്തിമേഖലകളിലേക്ക് 75 കിലോമീറ്ററിലധികം ദൂരമുണ്ട്. വെള്ളരിക്കുണ്ട് താലൂക്കുകളിലെ പഞ്ചായത്തുകളെല്ലാം ഏറെ വിസ്തൃതിയുള്ളതും ജലസ്രോതസുകളും കാർഷികമേഖലയും ഉൾക്കൊള്ളുന്നതുമാണ്.

ജലവിഭവ വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർക്ക് ഇവിടങ്ങളിൽ എത്തിച്ചേരുന്നതിനും കർഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി കാഞ്ഞങ്ങാട്ടെ സബ് ഡിവിഷൻ ഓഫീസിൽ എത്തുന്നതിനും ഏറെ പ്രയാസം നേരിടുന്നുണ്ട്. വെള്ളരിക്കുണ്ടിൽ പുതിയ സബ് ഡിവിഷൻ അനുവദിച്ചാൽ അത് ഈ മേഖലയിലെ ജലസ്രോതസുകളുടെ പരിപാലനത്തിനും കാർഷികമേഖലയുടെ വികസനത്തിനും ഏറെ സഹായകമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.