സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പിടിച്ചെടുത്ത് നിർത്തിയിട്ടിരിക്കുന്ന മണൽ ലോറികളിൽ പോലും ചീരകൃഷി നടത്തി സംസ്ഥാനത്തിനാകെ മാതൃകയാകാൻ വെമ്പിനിന്നതാണ് കാഞ്ഞങ്ങാട് നഗരസഭ. ലോറികൾക്ക് ചുറ്റിലും മുകളിലുമായി വളർന്നുമൂടിയ കാടും പടർപ്പുകളുമെല്ലാം നീക്കി കഴിഞ്ഞ മാസം നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ ചീരവിത്തുകൾ വിതയ്ക്കുന്നതിന്‍റെ ചിത്രവും വാർത്തയുമെടുത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽതന്നെ നാടെങ്ങും പ്രചരിപ്പിച്ചതുമാണ്.

പക്ഷേ വിത്ത് വിതച്ചുകഴിഞ്ഞ് നഗരസഭാധ്യക്ഷയും ഫോട്ടോഗ്രാഫർമാരുമെല്ലാം മറ്റു തിരക്കുകളിലേക്ക് മടങ്ങി. ആരും നോക്കാനില്ലാതായ പാവം ചീരവിത്തുകൾ ഇടയ്ക്കിടെ പെയ്ത മഴയുടെ മാത്രം ബലത്തിൽ അങ്ങിങ്ങ് മുളച്ചു. മിക്കതും വാടിവീണ് നശിച്ചു. അവശേഷിച്ച ചുരുക്കം ചിലത് ലോറിയിലെ ചുട്ടുപൊള്ളുന്ന മണലിൽ ശോഷിച്ച് നില്ക്കുന്നു. ഇത്രയും ആഘോഷമായും ഇദംപ്രഥമമായും മണൽലോറിയിൽ ചീരകൃഷി തുടങ്ങിയ നഗരസഭയ്ക്ക് അതിന് അത്യാവശ്യം വെള്ളം നനയ്ക്കാനെങ്കിലും ആരെയെങ്കിലും ഏല്പിച്ചുകൂടായിരുന്നോ എന്നാണ് ഇപ്പോൾ മിനി സിവിൽ സ്റ്റേഷനിലെത്തുന്ന നാട്ടുകാർ ചോദിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ ചീരകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൂടി നടത്താനുള്ള അവസരം നഗരസഭാധ്യക്ഷയ്ക്ക് കിട്ടുമായിരുന്നു. ‌

മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഗരസഭാ ഓഫീസിന്‍റെ കൺമുന്നിലുള്ള മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ മണൽലോറികളിൽ കൃഷി നടത്താനുള്ള അല്പം വിചിത്രമായ തീരുമാനമുണ്ടായത്.