തൃക്കരിപ്പൂർ: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ പിഎംഎവൈ പദ്ധതിയിൽ 285 വീടുകൾക്ക് അനുമതിയായി. 2019 ൽ സർവേ നടത്തി

തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക 2021 ലാണ് പഞ്ചായത്ത് അംഗീകരിച്ച് ശുപാർശ ചെയ്തത്. 309 അപേക്ഷകരിൽ 285 പേർക്കാണ് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ വിഭാഗത്തിൽ പെടുത്തി ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 49 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്. ആറ് ഗഡുക്കളായി നാല് ലക്ഷം രൂപയാണ് വീട് നിർമാണത്തിന് അനുവദിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതമായി 72,000 രൂപയും സംസ്ഥാന വിഹിതമായി 48,000 രൂപയും ജില്ലാ പഞ്ചായത്തിന്‍റെ വിഹിതമായി 98,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 1,12,000 രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായി 70,000 രൂപയുമാണ് ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ധനസഹായത്തിന്‍റെ ആദ്യ ഗഡു വേഗത്തിൽ നൽകാനുള്ള നടപടി കൈക്കൊള്ളുമെന്ന് രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. ബാവ പറഞ്ഞു.

പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു. വിഇഒ എസ്.കെ. പ്രസൂൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.എം. ആനന്ദവല്ലി, സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, വിഇഒ രജിഷ കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ കെ.വി. കാർത്യായനി, എം. ഷൈമ, ഇ. ശശിധരൻ, സാജിദ സഫറുള്ള, എം.കെ. ഹാജി, കെ.എം. ഫരീദ, വി.പി. സുനീറ, കെ.വി. രാധ, ഫായിസ് ബീരിച്ചേരി എന്നിവർ പ്രസംഗിച്ചു.