സ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്: 2022ലെ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പോള്‍വോള്‍ട്ടില്‍ ആദ്യമായി മത്സരിച്ച് ഒന്നാംസ്ഥാനം നേടുമ്പോള്‍ ഉദിനൂര്‍ ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഡി.വി. ശ്രീയാലക്ഷ്മി 1.40 മീറ്റര്‍ ഉയരമാണ് താണ്ടിയത്. 2023ല്‍ 1.45 മീറ്റര്‍ ഉയരം താണ്ടി മീറ്റ് റിക്കാര്‍ഡിട്ടു. അന്നത്തെ സംസ്ഥാന കായികമേളയില്‍ മുളവടിയില്‍ കുത്തിച്ചാടേണ്ടിവരുന്ന കാസര്‍ഗോട്ടെ കുട്ടികളുടെ ദൈന്യാവസ്ഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ ശ്രീയാലക്ഷ്മിക്ക് ഒരു സ്വകാര്യകമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഫൈബര്‍ പോള്‍ ലഭിച്ചു. ഇത്തവണ ഫൈബര്‍ പോളുമായി മത്സരിക്കാനിറങ്ങിയ ശ്രീയാലക്ഷ്മി 1.90 മീറ്റര്‍ ഉയരത്തില്‍ ചാടി തന്‍റെ തന്നെ റിക്കാര്‍ഡ് തകര്‍ത്താണ് ഹാട്രിക് സ്വര്‍ണം കരസ്ഥമാക്കിയത്. പരിശീലനവേളയില്‍ രണ്ടുമീറ്റര്‍ ഉയരം താണ്ടിയിട്ടുള്ള ശ്രീയാലക്ഷ്മിയില്‍ കാസര്‍ഗോഡിന് ഒരു മെഡല്‍ പ്രതീക്ഷിക്കാമെന്ന് കായികാധ്യാപകനായ മനോഹരന്‍ പറയുന്നു. മികച്ച കായികോപകരണങ്ങളും പരിശീലനസൗകര്യവും നല്‍കിയാല്‍ കാസര്‍ഗോട്ടെ കുട്ടികള്‍ ജില്ലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ശ്രീയാലക്ഷ്മിയുടെ പ്രകടനമികവ്.

എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം കായികതാരങ്ങള്‍ക്കും അടിസ്ഥാനസൗകര്യം പോലും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പരപ്പ ജിഎച്ച്എസ്എസ്എസിലെ കെ.വി. ലിതിന ക്രോസ് കണ്‍ട്രി, 3000 മീറ്റര്‍, 1500 മീറ്റര്‍, 800 മീറ്റര്‍ എന്നീ പങ്കെടുത്ത നാലിനങ്ങളിലും സ്വര്‍ണം നേടി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യനായിരുന്നു.

എന്നാല്‍ ലിതിനയ്ക്ക് പരിശീലിക്കാന്‍ സ്‌കൂളില്‍ ആകെയുള്ള 50 മീറ്റര്‍ ട്രാക്ക് മാത്രമാണ്. കെട്ടിടനിര്‍മാണം നടക്കുന്നതിനാല്‍ സ്‌കൂളിലെ ഗ്രൗണ്ട് നന്നേ ചുരുങ്ങി. സീനിയര്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഫാത്തിമത്ത് രഷ്ബാന നസറിന്‍ ചുട്ടുപൊള്ളുന്ന സിന്തറ്റിക് ട്രാക്കില്‍ നഗ്നപാദയായിട്ടാണ് ഓടിയത്. മത്സരം പൂര്‍ത്തിയാക്കിയപ്പോഴേക്കും രഷ്ബാനയുടെ ഇരുകാല്‍പാദങ്ങളും പൊള്ളിവീര്‍ത്തിരുന്നു. രഷ്ബാനയ്ക്ക് സ്വന്തമായി സ്‌പൈക്‌സ് ഇല്ല. സ്‌കൂള്‍ അധികൃതര്‍ സ്‌പൈക്‌സ് സംഘടിപ്പിച്ച് നല്‍കിയിരുന്നെങ്കിലും ഇതുപയോഗിച്ച് മത്സരിക്കാനുള്ള പരിശീലനം ഇല്ലാത്തതിനാല്‍ സ്‌പൈക്കില്ലാതെ തന്നെ മത്സരിക്കുകയായിരുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച മാലോത്ത് കസബ ജിഎച്ച്എസ്എസിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനാല്‍ ഗ്രൗണ്ട് സൗകര്യങ്ങള്‍ പരിമിതമാണ്. ജൂണിയര്‍ വിഭാഗം പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ രാഹിത് രവി 2.60 മീറ്റര്‍ ദൂരമാണ് താണ്ടിയത്. മുളവടി ഉപയോഗിച്ച് പൂഴിമണലിലേക്ക് ചാടിയാണ് രാഹിത് പരിശീലനം നടത്തി. പരിക്ക് ഭയന്ന് ശരിയായ രീതിയില്‍ പരിശീലനം നടത്താന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് കായികാധ്യാപകന്‍ ജി. രഞ്ജിത് പറയുന്നു. മികച്ച പരിശീലനത്തിന് വേണ്ടുന്ന ഫൈബര്‍ പോളും ജമ്പിംഗ് ബെഡും വേണമെങ്കില്‍ മാലോത്ത് നിന്നും 40 കിലോമീറ്ററോളം സഞ്ചരിച്ച് നീലേശ്വരത്തെ സ്റ്റേഡിയത്തില്‍ നിശ്ചിത ഫീസും നല്‍കണം.

പട്ടികവിഭാഗത്തില്‍പ്പെടുന്ന പാവപ്പെട്ടവരായ ഇവിടുത്തെ ഭൂരിഭാഗം കുട്ടികള്‍ക്കും ഇതിന്‍റെ ചെലവിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. സീനിയര്‍ വിഭാഗം പോള്‍വോള്‍ട്ടില്‍ 3.05 മീറ്റര്‍ ഉയരം താണ്ടി റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ഉപ്പള ജിഎച്ച്എസ്എസിലെ മുഹമ്മദ് അസ്‌നദിനും ഫൈബര്‍ പോളും ജമ്പിംഗ് ബെഡുമൊക്കെ ഒരു സ്വപ്നം മാത്രമാണ്. എന്നാല്‍ അനുവദിച്ച ഫണ്ട് പോലും ചെലവാക്കാതെ പാഴാക്കുന്ന അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തു നിന്നുമുള്ളത്. കഴിഞ്ഞവര്‍ഷം കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസവകുപ്പ് മുഖേന 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാമ്പത്തികവര്‍ഷം അവസാനിച്ചിട്ടും അതില്‍ ഒരു രൂപ പോലും അന്ന് ചെലവഴിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യമുയരുമ്പോള്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുന്ന നിലപാടാണ് സ്വീകരിച്ചത്.

സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഒരു ത്രോ അക്കാദമി ആരംഭിച്ച് വി.എസ്. അനുപ്രിയ, കെ.സി. സര്‍വാന്‍, അഖില രാജു തുടങ്ങിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോട്ട്പുട്ട്, ഹാമര്‍ത്രോ താരങ്ങളെ ജില്ലയ്ക്ക് സമ്മാനിച്ച കെ.സി. ഗിരീഷ് എന്ന പരിശീലകനെ നമ്മുടെ കായികവകുപ്പ് മേധാവികള്‍ എന്നാണ് കണ്ടു പഠിക്കുകയെന്നാണ് കായികതാരങ്ങള്‍ ചോദിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സിന്തറ്റിക് ട്രാക്കില്‍ ജില്ലാ കായികമേള നടക്കാന്‍ തുടങ്ങിയത് കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്.