ആറളത്തെ ആനമതിൽ നിർമാണം അവതാളത്തിൽ
Monday, June 17, 2024 12:58 AM IST
ഇരിട്ടി: ഏറെ കൊട്ടിഘോഷിച്ച് നാലു മന്ത്രിമാർ ഒന്നിച്ചെത്തി നിർമാണ ഉദ്ഘാടനം നിർവഹിച്ച ആറളം ആനമതിലിന്‍റെ നിർമാണം കാലാവധി എത്തിയിട്ടും പൂർത്തിയായത് ഒന്നര കിലോമീറ്റർ. ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിനും മേഖലയിലെ താമസകരുടെ ജീവന് സംരക്ഷണം നല്കുന്നതിനുമാണ് ആനമതിൽ നിർമാണം ആരംഭിച്ചത്.

ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലാണ് 53 കോടി രൂപ ചിലവിൽ 10.50 കിലോമീറ്റർ ആന മതിൽ നിർമിക്കുന്നത്. കാസർഗോഡ് ആസ്ഥാനമായ കമ്പനിയാണ് 39 കോടി രൂപക്ക് ടെൻഡർ വിളിക്കുന്നത്. ആദ്യഘട്ടത്തിൽ നിർമാണ പ്രവർത്തികൾ വളരെ വേഗത്തിൽ പുരോഗമിച്ചെങ്കിലും അതെ വേഗതയിൽ തന്നെ നിർമാണം നിലയ്ക്കുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

നാമമാത്രമായ തൊഴിലാളികളാണ് ഇന്ന് സൈറ്റിൽ ജോലിചെയ്യുന്നത്. ആദ്യം പ്രവർത്തി ആരംഭിച്ച ബ്ലോക്ക് 13ലെ പരിപ്പുതോട് ഭാഗത്ത് നിർമാണം പകുതി വഴിയിലാണ്. ഇതുവഴി ആനകൾ പുനരധിവാസ മേഖലയിലേക്ക് യഥേഷ്ട്ടം പ്രവേശിക്കുന്നത്.

വനം വകുപ്പിന്‍റെ
തടസവാദം

നിർമാണം നടന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് മാസം മുന്പാണ് വനം വകുപ്പ് അതിർത്തിയിൽ തർക്കം ഉന്നയിക്കുന്നത്‌. പുനരധിവാസ മേഖലയുടെയും ആറളം വന്യജീവി സങ്കേതത്തിന്‍റെയും അതിർത്തിയിലെ തർക്കം ഫോറസ്റ്റ് ഡിപ്പാർമെന്‍റ് സർവേ നടത്തി കണ്ടെത്തിയാൽ മാത്രമേ ഇവിടെ ആനമതിൽ നിർമാണം സാധ്യമാകുകയുള്ളൂ.

അതിർത്തി നിർണയത്തിലെ തടസങ്ങൾ നിർമാണത്തിൽ വീണ്ടും തടസം നേരിട്ടു. നിർമാണ ഉല്പന്നങ്ങളുടെ ലഭ്യതയും കരാറുകാരന് ഫണ്ട് ലഭിക്കാൻ വൈകിയതും മെല്ലപ്പോക്കിന് കാരണമായി.

കാലാവസ്ഥ തടസം

മഴ കനക്കുന്നതോടെ വനാതിർത്തിയിലെ മതിൽ നിർമാണം പൂർണമായും നിലക്കുന്ന നിലയിലാണ്. കാലാവസ്ഥ പ്രതികൂലം ആകുന്നതോടെ നിർമാണം നടക്കേണ്ട സ്ഥലങ്ങളിലേക്ക് വാഹനം എത്തിക്കാൻ കഴിയാതെവരും. ഇതോടെ വരുന്ന നാലുമാസത്തേക്ക് നിർമാണം പൂർണമായും തടസപ്പെടും.

നിർമാണം നടക്കേണ്ട റീച്ചുകൾ എല്ലാം അതീവ ദുർഘടം പിടിച്ച സ്ഥലങ്ങളാണ്. നിലവിലെ നിർമാണത്തിന്‍റെ വേഗത കണക്കിലെടുത്താൽ അടുത്ത ഒരു സീസൺ കൂടി നൽകിയാൽ പോലും ആനമതിലിന്‍റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

പുനരധിവാസ മേഖല
ആശങ്കയിൽ

പുനരധിവാസ മേഖലയിലെ ആളൊഴിഞ്ഞ് കാടുപിടിച്ച പ്രദശകളും ഫാമും ആനത്താവളങ്ങൾ ആയതോടെ ആശങ്കയിൽ ആയിരുന്ന ജനങ്ങളുടെ ഏക പ്രതീക്ഷ ആയിരുന്നു ആനത്തിൽ . ജീവന് ഭീക്ഷണിയില്ലാതെ വഴിനടക്കാൻ കഴിയുന്ന സാഹചര്യം പ്രതീക്ഷിച്ചിരുന്ന ആദിവാസികൾ ആനമതിൽ എന്ന സ്വപ്നം പൂർത്തിയാക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് അവരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.