അനധികൃത നികത്തല്‍: 65 സെന്‍റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: ജില്ലയില്‍ അനധികൃതമായ നിലം നികത്തല്‍ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യു ഉദ്യോഗസ്ഥര്‍ അടിയന്തര ശ്രദ്ധ ചെലുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ ജില്ലാതല സ്‌ക്വാഡുകളോട് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. ഇത് പ്രകാരം 2024 ജനുവരി മുതല്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ 28 കേസുകളും മാവേലിക്കരയിലെ ആറു കേസുകളും കുട്ടനാട് താലൂക്കിലെ ഏഴു കേസുകളും ചെങ്ങന്നൂര്‍ താലൂക്കിലെ 11 കേസുകളിലും ചേര്‍ത്തല താലൂക്കിലെ മൂന്നു കേസുകളിലും അമ്പലപ്പുഴ താലൂക്കിലെ ഒരു കേസും ഉള്‍പ്പെടെ ആകെ 58 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പരിഗണിച്ചു.

38 കേസുകളില്‍ വിചാരണ നടത്തുകയും ആറു കേസുകളിലായി 65 സെന്‍റ് വസ്തു പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അനധികൃത പരിവര്‍ത്തനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ട കേസുകളില്‍ 14 ദിവസത്തിനകം സ്വന്തം ചെലവില്‍ നികത്തിയത് ഒഴിവാക്കി നിലം പൂര്‍വസ്ഥിതിയിലാക്കുന്നതിനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

അല്ലാത്തപക്ഷം നിലം സര്‍ക്കാര്‍ ചെലവില്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെലവായ തുക മുഴുവന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷിയില്‍നിന്ന് ഈടാക്കാനും നിര്‍ദേശം നല്‍കി. കൂടാതെ നിലം പൂര്‍വസ്ഥിതിയിലാക്കാത്ത ബന്ധപ്പെട്ട തണ്ടപ്പേര്‍ കക്ഷിയുടെ ഭൂരേഖകളില്‍ അനധികൃത പരിവര്‍ത്തനം സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ വരുത്താനും ഭൂമി ഈടു നല്‍കുന്നതിനോ വില്‍ക്കുന്നതിനോ തടസമാകുന്നതിനാവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തുന്നതിനും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ അന്തിമഘട്ടത്തിലാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം

പൊതുജനങ്ങള്‍ക്ക് നിലം നികത്ത് സംബന്ധിച്ച പരാതികള്‍ ചുവടെ കൊടുക്കുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം. അമ്പലപ്പുഴ- 0477 2253771,ചേര്‍ത്തല- 0478 281 3103, കുട്ടനാട്- 0477 2702221, കാര്‍ത്തികപ്പള്ളി- 0479-2412 797, ചെങ്ങന്നൂര്‍- 0479-2452 334,മാവേലിക്കര- 0479-2302 216. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം മ്പര്‍: 0477-2238630.