പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവിന് ഒമ്പതു വര്‍ഷം തടവും പിഴയും
Wednesday, June 26, 2024 12:56 AM IST
തളിപ്പറമ്പ്: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഒമ്പത് വര്‍ഷം തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യ(32) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

2017 മാര്‍ച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് വകുപ്പുകളിലായാണ് ഒന്പത് വര്‍ഷം ശിക്ഷ വിധിച്ചത്. കര്‍ണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അന്നത്തെ ചെറുപുഴ എസ്ഐമാരായ പി.സുകുമാരന്‍, എന്‍.ജെ. ഗിരീഷ് എന്നിവരാണ് കേസന്വേഷിച്ചത്.

പയ്യന്നൂര്‍ സിഐയായിരുന്ന എം.പി. ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂ ഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.