നുച്യാട് പാലത്തിന് സമീപത്തെ ഉണങ്ങിയ മരങ്ങൾ ഭീഷണിയാകുന്നു
Saturday, June 15, 2024 1:32 AM IST
ഉളിക്കൽ: മലയോര ഹൈവേയിൽ നുച്യാട് പാലത്തിന് സമീപമുള്ള ഉണങ്ങിയ മരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണയുയർത്തുന്നു.

മഴയ്ക്ക് മുന്പ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്ന് നിർദേശമുണ്ടായിട്ടും ഇവിടെ നടപടികൾ സ്വീകരിച്ചില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.

അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതർ പൊതുമരാമത്ത് വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം മലയോര ഹൈവേയിൽ പെരിങ്കരിയിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണിരുന്നു. അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.