ഡോക്ടർ കെ. ജെ. തോമസ്: വിട പറഞ്ഞത് പാവങ്ങളുടെ അഭയകേന്ദ്രം
Wednesday, June 19, 2024 1:51 AM IST
തേർത്തല്ലി: അഞ്ച് പതിറ്റാണ്ടുകാലം മലയോര മേഖലയിൽ നിറസാന്നിധ്യവും പാവപ്പെട്ട രോഗികളുടെ ആശ്രയവുമായിരുന്നു തേർത്തല്ലിയിൽ അന്തരിച്ച ഡോക്ടർ കെ. ജെ. തോമസ് കായ്ത്തറ. മലയോരത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഡോക്ടർ കൈവയ്ക്കാത്ത മേഖലകളില്ല. അതുകൊണ്ടുതന്നെ നാടിന് എന്നും പ്രിയപ്പെട്ടവനായിരുന്നു.

പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകിയും അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ആരാരുമില്ലാതെ കഴിയുന്നവരെ എന്നും ചേർത്ത് പിടിച്ച് അവർക്ക് ആവശ്യമായ മരുന്നും ചികിത്സയും സൗജന്യമായി നൽകിയും സമൂഹത്തിന് മാതൃകയായിരുന്നു ഡോക്ടർ തോമസ് കായ്ത്തറ. കഴിഞ്ഞ 25 വർഷമായി കരുണാപുരം കാരുണ്യ ഭവൻ, ഉമ്മറപൊയിൽ ശാന്തി ഭവൻ, താബോർ സ്നേഹ ഭവൻ, കടുമേനി ശാന്തി ഭവൻ തുടങ്ങിയ അഗതി മന്ദിരങ്ങളിൽ കാരുണ്യത്തിന്‍റെ മനസുമായി മാസത്തിൽ രണ്ടുതവണയെങ്കിലും ഡോക്ടർ കടന്നു ചെന്നിരുന്നു. അവർക്ക് ആവശ്യമായ മരുന്നും ചികിത്സയും സൗജന്യമായി നൽകി.

മലയോര മേഖലയിൽ ആദ്യമായി ആലക്കോട് ലയൺസ് ക്ലബ് രൂപീകരിച്ചത് ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. ക്ലബിന്‍റെ പ്രഥമ പ്രസിഡന്‍റും ഡോക്ടർ ആയിരുന്നു. നാല് ജില്ലകളിൽ ലയൺസ് ക്ലബ് കെട്ടിപ്പടുക്കുന്നതിൽ ഡോക്ടർ ചെയ്ത സംഭാവന വളരെ വലുതാണ്.

കഴിഞ്ഞ 30 വർഷക്കാലം ആലക്കോട് ലയൺസ് ക്ലബിന്‍റെ ഭാഗമായി നിന്നുകൊണ്ട് പാവപ്പെട്ടവർക്ക് നിരവധി വീടുകൾ നിർമിച്ചും മരുന്നുകൾ സൗജന്യമായി നൽകിയും പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ വിവാഹത്തിന് സഹായങ്ങൾ നൽകിയും അംഗവൈകല്യം മൂലം വിഷമിക്കുന്ന വ്യക്തികൾക്ക് ഉപകരണങ്ങൾ സൗജന്യമായി നൽകിയും ഡോക്ടറുടെ നേതൃത്വത്തിലുള്ള ലയൺസ് ക്ലബ് ചെയ്ത സഹായങ്ങൾ നിരവധിയാണ്. 81 മുതലാണ് ഡോക്ടർ ആലക്കോട് തേർത്തല്ലിയിൽ സെന്‍റ് തോമസ് എന്ന ഹോസ്പിറ്റൽ ആരംഭിക്കുന്നത്. അന്നുമുതൽ ആറ് മാസം മുമ്പ് കാൻസർ എന്ന രോഗം പിടിക്കപ്പെടുന്നതുവരെ രോഗികൾക്കും നാടിനും താങ്ങായ് കൂടെയുണ്ടായിരുന്നു ഡോക്ടർ.

മലയോരത്തിന്‍റെ
ജനകീയ ഡോക്ടർ:
കെ.സി. ജോസഫ്

ആലക്കോട്: സാധാരണ ജനങ്ങൾക്ക് ഏതു സമയത്തും ആശ്രയിക്കാൻ പറ്റുന്ന മലയോര മേഖലയിലെ ഏറ്റവും ജനകീയനായ ഡോ.കെ.ജെ.തോമസിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ആലക്കോട് തേർത്തല്ലി മേഖലയിലെ ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് ഡോക്ടറുടെ സാന്നിധ്യം വലിയ അനുഗ്രഹമായിരുന്നു.

ലയൺസ് ക്ലബ് പ്രസിഡന്‍റായിരുന്ന ഡോക്ടർ സാമൂഹ്യ-സാംസ്കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു. എല്ലാവരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ഡോ.കെ.ജെ. തോമസിന്‍റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.