പരിസ്ഥിതി അധ്യാത്മികത ഇന്നിന്‍റെ ആവശ്യം: ബിഷപ് ഡോ.അലക്സ് വടക്കുംതല
Wednesday, June 19, 2024 1:51 AM IST
കണ്ണൂർ: പരിസ്ഥിതി അധ്യാത്മികത ഇന്നിന്‍റെ ആവശ്യമാണെന്ന് കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല. കയ്റോസിന്‍റെ നേതൃത്വത്തിൽ ഗ്രീൻ ചർച്ച് കൾച്ചർ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി കണ്ണൂർ രൂപതയുടെ കീഴിലുള്ള ഇടവകകളിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാ‌ടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

പ്രകൃതിയെ ചൂഷണം ചെയ്യുന്നവരാകരുത് നമ്മൾ. എന്നാൽ പ്രകൃതിയെ ആരാധിക്കുന്നവരും ആകരുത്. പ്രകൃതിയോടൊത്തുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുക. റിസോർട്ട് മാഫിയകളും ടൂറിസ്റ്റ് കോർപറേറ്റുകളും കർഷകരെ ഇറക്കിവിട്ട് പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. പാവപ്പെട്ടവനെയും പാർശ്വത്കരിക്കപ്പെട്ടവനെയും മാറ്റി നിർത്തിയിട്ടുള്ള പരിതസ്ഥിതി വികസനം സാധ്യമല്ലെന്നും ബിഷപ് പറഞ്ഞു. വികാരി ജനറാൾ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു.

കണ്ണൂർ രൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ.ജോർജ് പൈനാടത്ത് സ്വാഗതം പറഞ്ഞു. താമരശേരി അൽഫോൻസ് കോളജ് പ്രൻസിപ്പൽ ഡോ.കെ.പി.ചാക്കോ ക്ലാസെടുത്തു.