കാട്ടാന ഭീതിയിൽ തൊട്ടിപ്പാലം കുണ്ടേരി പ്രദേശം
Saturday, June 15, 2024 1:32 AM IST
ഇരിട്ടി: കാട്ടാനകൾ നാടിനെ ഭീതിയിലാക്കി വിലസുന്പോഴും ഇവയെ തുരത്താനുള്ള പടക്കം പോലുമില്ലാതെ വനംവകുപ്പ്. കേരള-കർണാടക അതിർത്തി ഗ്രാമമായ പേരട്ട തൊട്ടിപ്പാലം കുണ്ടേരി കെപി മുക്ക് പ്രദേശത്തെ 30 ഓളം കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്. കാട്ടാനകളെ തുരത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉളിക്കൽ പഞ്ചായത്തംഗം അഷറഫ് പാലിശേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പടക്കം വാങ്ങാൻ പോലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അഷറഫ് പാലിശേരി പറഞ്ഞു.

കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന ഒറ്റയാനാണ് പ്രദേശവാസികളെ ഇപ്പോൾ ഭീതിയിലാക്കുന്നത്. പുഴയും മെയിൻ റോഡ് മുറിച്ചുകടന്ന് കൃഷിയിടത്തിലെത്തുന്ന ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. പൊട്ടകുളം അപ്പച്ചൻ, ടി.ടി. ഖാലിദ്, അഷറഫ് മന്നത്ത്, ഹംസ കുന്നക്കാടൻ, സന്തോഷ് പൊട്ടകുളം, സായിദ് ആലത്തുടി, കൂരന്‍റകത്ത് മേമി എന്നിവരുടെ വീടിന് സമീപത്തും കൃഷിയിടത്തിലും വരെ ആനയെത്തി.

കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് ആന ചുറ്റിത്തിരിയുകയാണ്. വ്യാപകമായി വാഴകൾ നശിപ്പിക്കുന്ന കൊമ്പൻ, സമീപത്തെ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്ന ശേഷമാണ് മടങ്ങിപ്പോകുന്നുത്. 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ആദ്യമായാണ് കാട്ടാന എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ എത്തിയ ആന പുലർച്ചയോടെ ആണ് മടങ്ങിയത്.
ആന ഭീതി കാരണം സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് എത്തുന്നവരും പുലർച്ചെ ജോലിക്കും മതപഠനത്തിനായി പോകുന്ന കുട്ടികൾ അടക്കം കടുത്ത ഭീതിയിലാണ്. പുഴയോട് ചേർന്ന് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലിക്കാൻ വനംവകുപ്പിന് കഴിയുന്നില്ല. വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും കടന്നു വരുന്നത്. തകർന്ന വേലി എത്രയും പെട്ടെന്ന് പുനഃസ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.