ഒന്നരവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പാലം അപകടാവസ്ഥയിൽ
Saturday, June 15, 2024 1:32 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ കരിമ്പക്കണ്ടി പാലം തകർന്നു. ഒന്നരവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പാലമാണ് അപകടാവസ്ഥയിലായത്. നിർമാണത്തിലെ ക്രമക്കേടാണെന്ന് നാട്ടുകാർ ആരോപിച്ചു. പയ്യാവൂർ കരിമ്പക്കണ്ടി പട്ടിക വർഗകോളനിയിൽ 100 ഓളം കുടുംബങ്ങളുണ്ട്. ഇവർക്ക് യാത്ര ചെയ്യുന്നതിനാണ് നാലുവർഷം മുമ്പ് നടപ്പാലം നടപ്പിലാക്കാൻ തീരുമാനിച്ചത്.

ജില്ലാപഞ്ചായത്തും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പട്ടികവർഗ വികസനവകുപ്പും സംയുക്തമായി 90 ലക്ഷം രൂപ ചെലവിട്ടാണ് വെമ്പുവ പുഴയ്ക്ക് കുറുകെ നടപ്പാലം നിർമിച്ചത്. പട്ടികവർഗവികസനവകുപ്പിന്‍റെ കോർപ്പസ് ഫണ്ടിൽ നിന്ന് 50 ലക്ഷവും, ജില്ലാ പഞ്ചായത്ത് 25 ലക്ഷവും, ബ്ലോക്ക് 15 ലക്ഷവും ചെലവിട്ടാണ് പാലം യാഥാർഥ്യമാക്കിയത്. ഇപ്പോൾ പാലത്തിന്‍റെ കോൺക്രീറ്റ് തകർന്ന് ഗർത്തം രൂപപ്പെട്ടിരിക്കയാണ്.

2022 ഓഗസ്റ്റ് 14ന് അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണനാണ് നടപ്പാലം നാടിന് സമർപ്പിച്ചത്. കോളനിവാസികളടക്കം നിരവധി പേർ ഈ കരിമ്പക്കണ്ടി പാലത്തെ ആശ്രയിക്കുന്നുണ്ട്.

മഴക്കാലമെത്തിയതോടെ പാലം തകരുമെന്ന പ്രചരണവും നടക്കുന്നുണ്ട്. പാലത്തിന്‍റെ തകർച്ച സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താത്ത പക്ഷം പാലം വഴിയുള്ള ഗതാഗതം തടയാനാണ് നാട്ടുകാരുടെ നീക്കം. രാത്രിയിൽ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത എറെയാണെന്നും നാട്ടുകാർ പറഞ്ഞു.