പയ്യന്നൂരിൽ എൽഡിഎഫ് കോട്ടകളിൽ വിള്ളൽ
Friday, June 14, 2024 2:01 AM IST
പയ്യന്നൂർ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പൊതുവേ തിരിച്ചടി നേരിട്ടപ്പോഴും 26131 വോട്ടിന്‍റെ ഭൂരിപക്ഷം നല്കിയ മണ്ഡലമാണ് പയ്യന്നൂർ. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ടി.ഐ.മധുസൂദനന് 49780 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷം നല്കുകയും ചെയ്തു.

പക്ഷേ ഇത്തവണ പയ്യന്നൂരിലെ ഇടതുകോട്ടകളിലും വിള്ളൽ വീണു. ഭൂരിപക്ഷം 13257 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണത്തേതിന്‍റെ ഏതാണ്ട് പകുതി മാത്രം.

എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന് 71441 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് 58184 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിക്ക് 18466 വോട്ടുകളുമാണ് ലഭിച്ചത്. 2019ൽ എൽഡിഎഫിന് 82861 വോട്ടുകളും യുഡിഎഫിന് 56730 വോട്ടുകളും എൻഡിഎയ്ക്ക് 9268 വോട്ടുകളുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 93695 വോട്ടുകളും യുഡിഎഫിന് 43915 വോട്ടുകളും എൻഡിഎയ്ക്ക് 11308 വോട്ടുകളുമാണ് ലഭിച്ചത്.

എൽഡിഎഫിന് നഷ്ടമായ വോട്ടുകളിൽ മുക്കാൽപങ്കും പോയത് ബിജെപിയിലേക്കാണെന്ന് കണക്കുകളിൽനിന്നും വ്യക്തമാണ്. ചെറിയൊരു ശതമാനം വോട്ട് യുഡിഎഫിലേക്കും പോയി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 11420 വോട്ടുകൾ കുറഞ്ഞപ്പോൾ യുഡിഎഫിന് 1454 വോട്ടുകളും എൻഡിഎയ്ക്ക് 9198 വോട്ടുകളുമാണ് കൂടിയത്.

പയ്യന്നൂർ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും നിലവിൽ എൽഡിഎഫ് ഭരണത്തിലാണ്. ഇതിൽ കഴിഞ്ഞതവണ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ചെറുപുഴ, രാമന്തളി പഞ്ചായത്തുകൾക്കൊപ്പം കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പെരിങ്ങോം-വയക്കരയിലും ഉണ്ണിത്താൻ മുന്നിലെത്തി. ഇടതുകോട്ടകളായ കരിവെള്ളൂർ-പെരളവും കാങ്കോൽ-ആലപ്പടമ്പും ഉൾപ്പെടെ മറ്റിടങ്ങളിലെല്ലാം എൽഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു.

കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ എൽഡിഎഫ് 9335 വോട്ടുകളും യുഡിഎഫ് 3844 വോട്ടുകളും എൻഡിഎ 2211 വോട്ടുകളുമാണ് നേടിയത്. എൽഡിഎഫിന്‍റെ ഭൂരിപക്ഷം 5491 വോട്ടുകൾ മാത്രം. കഴിഞ്ഞതവണ ഇവിടെനിന്നു മാത്രം 10810 വോട്ടുകൾ എൽഡിഎഫ് നേടിയിരുന്നു. യുഡിഎഫിന് കഴിഞ്ഞ തവണത്തേതിനേക്കാൾ 324 വോട്ടുകൾ കൂടിയപ്പോൾ എൻഡിഎയ്ക്ക് ആയിരത്തിലേറെ വോട്ടുകൾ കൂടി. കരിവെള്ളൂർ സമരം നടന്ന കുണിയൻ പ്രദേശം ഉൾക്കൊള്ളുന്ന ബൂത്തിൽനിന്നും ബിജെപി 172 വോട്ടുകൾ നേടിയത് സിപിഎമ്മിന് അക്ഷരാർത്ഥത്തിൽ നടുക്കമായി.

കാങ്കോൽ-ആലപ്പടമ്പിൽ എൽഡിഎഫ് 887 വോട്ടുകളും യുഡിഎഫ് 3596 വോട്ടുകളും എൻഡിഎ 1804 വോട്ടുകളും നേടി. എൽഡിഎഫിന്‍റെ ഭൂരിപക്ഷം 5281. എരമം-കുറ്റൂർ പഞ്ചായത്തിൽ എൽഡിഎഫ് 9885 വോട്ടുകളും യുഡിഎഫ് 7054 വോട്ടുകളും എൻഡിഎ 2018 വോട്ടുകളും നേടി. എൽഡിഎഫ് ഭൂരിപക്ഷം 2831 വോട്ടുകൾ മാത്രം.

59 ബൂത്തുകൾ ഉൾക്കൊള്ളുന്ന പയ്യന്നൂർ നഗരസഭാ പരിധിയിൽ നിന്ന് എൽഡിഎഫ് 23831 വോട്ടുകളും യുഡിഎഫ് 18668 വോട്ടുകളും എൻഡിഎ 6728 വോട്ടുകളും നേടി. എൽഡിഎഫ് ഭൂരിപക്ഷം 5163. രാമന്തളി പഞ്ചായത്തിൽ നിന്ന് യുഡിഎഫ് 6943 വോട്ടുകളും എൽഡിഎഫ് 5435 വോട്ടുകളും എൻഡിഎ 1378 വോട്ടുകളും നേടി. യുഡിഎഫിന് 1508 വോട്ടുകളുടെ ഭൂരിപക്ഷം.

മലയോര മേഖലകൾ ഉൾക്കൊള്ളുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിൽ യുഡിഎഫ് 7985 വോട്ടുകളും എൽഡിഎഫ് 7927 വോട്ടുകളും എൻഡിഎ 2149 വോട്ടുകളും നേടി.

യുഡിഎഫിന് 58 വോട്ടുകളുടെ ഭൂരിപക്ഷം. മണ്ഡലത്തിന്‍റെ പൊതുസ്വഭാവത്തിൽനിന്നും വേറിട്ടുനില്ക്കുന്ന കുടിയേറ്റമേഖലയായ ചെറുപുഴ പഞ്ചായത്തിൽ ഉണ്ണിത്താൻ 10094 വോട്ടുകളും എം.വി.ബാലകൃഷ്ണൻ 6151 വോട്ടുകളും അശ്വിനി 2178 വോട്ടുകളുമാണ് നേടിയത്. ഉണ്ണിത്താന് 3943 വോട്ടുകളുടെ ഭൂരിപക്ഷം.

യുഡിഎഫിന്‍റെ പരമ്പരാഗത കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത്രയും വോട്ടുകൾ ലഭിച്ചിട്ടില്ലെങ്കിലും എൽഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ വോട്ടുകൾ ലഭിച്ചതും അതിലേറെ വോട്ടുകൾ എൽഡിഎഫിൽ നിന്ന് ബിജെപിയിലേക്ക് പോയതുമാണ് മണ്ഡലത്തിൽ നേട്ടമായതെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ.