പെരിങ്ങോം -വയക്കര പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം
Friday, June 14, 2024 2:01 AM IST
പെരിങ്ങോം: പെരിങ്ങോം - വയക്കര പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി അരവഞ്ചാൽ ഭഗവതിക്കാവിൽ വൃക്ഷതൈകൾ നട്ടു. പച്ചയിലയ്ക്ക് വീണ്ടുമൊരു പിച്ചവയ്ക്കൽ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അരവഞ്ചാൽ ഭഗവതിക്കാവ് മണ്ഡപത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. ഉണ്ണികൃഷൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പഞ്ചായത്തംഗം പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ടൈറ്റസ്, പി. അരുൾ, കെ.എം. സോമൻ, കുപ്പാടക്കത്ത് ബാലകൃഷണൻ, രമേശൻ പൂന്തോടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു രാജകുട്ടി തുടങ്ങിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷേത്രം ഭാരവാഹികൾ, പഞ്ചായത്ത് അധികൃതർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. കാവിനുള്ളിൽ മുള ഉൾപ്പെടെയുള്ള അനുയോജ്യമായ വൃക്ഷതൈകളാണ് നടുന്നത്. ജൈവഘടനയ്ക്ക് അനുയോജ്യമായ തൈകൾ കണ്ടെത്തി നടുകയും ഘട്ടംഘട്ടമായി സമ്പൂർണ വനവത്കരണം നടപ്പിലാക്കുകയുമാണ് ലക്ഷ്യം.