പതിവ് ഫോൺവിളി വന്നില്ല; തേടിയെത്തിയത് ദുരന്തവാർത്ത
Friday, June 14, 2024 2:01 AM IST
കാസർഗോഡ്: എന്നും രാവിലെ ജോലിക്കുപോകും മുന്പ് അമ്മയെ ഫോൺ വിളിക്കുന്നത് രഞ്ജിത്തിന്‍റെ പതിവായിരുന്നു. എന്നാൽ പതിവു വിളി വരാത്തതിനാൽ ഫോണുമായാണ് ചെങ്കള കുണ്ടടുക്കത്തെ രുഗ്മിണി തൊഴിലുറപ്പ് ജോലിക്കായി പോയത്.

പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞാണ് ഇളയമകന്‍റെ ഫോൺ വരുന്നത്. ജ്യേഷ്ഠന് ചെറിയ പൊള്ളലേറ്റു എന്ന വിവരമാണ് അറിയിച്ചത്. ഇതേത്തുടർന്ന് രുഗ്മിണി ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങി മകനുവേണ്ടി മനമുരുകി പ്രാർഥിക്കാൻ തുടങ്ങി. രഞ്ജിത്തിന് പൊള്ളലേറ്റു എന്ന വിവരം മാത്രമാണ് അച്ഛൻ രവീന്ദ്രനെയും സഹോദരങ്ങളായ രജീഷിനെയും രമ്യയെയും അറിയിച്ചത്. വൈകുന്നേരത്തോടെ ന്യൂസ് ചാനലുകളിൽ രഞ്ജിത് മരിച്ചതായുള്ള വാർത്ത വന്നു. അപ്പോഴും ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിരുന്നില്ല.

ഈ വാർത്ത വീട്ടുകാർ അറിയാതിരിക്കാനായി നാട്ടുകാർ ഏറെ പാടുപെട്ടു. ടിവി കാണാതിരിക്കാനായി സമീപവാസികൾ കേബിൾ കണക്‌‌ഷൻ വിച്ഛേദിച്ചു. രാത്രിയോടെ എംബസിയിൽനിന്നും വിളി വന്നപ്പോഴാണ് വീട്ടുകാർ ദുരന്തവാർത്ത അറിയുന്നത്.

10 വർഷത്തിലേറെയായി ഗൾഫിലുള്ള രഞ്ജിത് പുതുതായ നിർമിച്ച വീടിന്‍റെ ഗൃഹപ്രവേശചടങ്ങിനായി ഒരുവർഷം മുന്പാണ് നാട്ടിൽ വന്നു മടങ്ങിയത്. സ്റ്റോർ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടുമാസത്തിനുള്ളിൽ നാട്ടിലെത്തുന്പോൾ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. നാട്ടിലും കുവൈറ്റിലും സാമൂഹ്യ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രഞ്ജിത് .