മടങ്ങിവരവിനൊരുങ്ങി; ഇനി മടക്കമില്ലാതെ കുഞ്ഞിക്കേളു
Friday, June 14, 2024 2:01 AM IST
തൃക്കരിപ്പൂർ: തീനാമ്പുകൾ കവർന്നെടുത്ത പ്രിയപ്പെട്ട കുഞ്ഞിക്കേളു ഇനി ജീവൻ തുടിക്കുന്ന ഓർമ മാത്രമാണെന്ന തിരിച്ചറിവിൽ കണ്ണുനീരിലാണ്ട് തെക്കുമ്പാട്ടെ ശ്രീപാർവതിയിലെ കുടുംബാംഗങ്ങൾ. ബുധനാഴ്ച വൈകുന്നേരമാണ് അനൗദ്യോഗികമായി ദുരന്തസൂചനയെത്തിയത്.

ആറോടെ അദ്ദേഹത്തിന്‍റെ താമസ സ്ഥലത്താണ് തീ പിടിത്തമുണ്ടായതെന്ന വിവരം നാട്ടുകാരായ പ്രവാസികളാണ് അറിയിച്ചത്. ശ്വാസംമുട്ടിയാണോ രക്ഷപ്പെടുന്നതിനിടയിലാണോ ദുരന്തമുണ്ടായതെന്ന കാര്യവും വീട്ടുകാർക്കറിയില്ല. രണ്ടു പതിറ്റാണ്ടായി തുടരുന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്താനുള്ള താത്പര്യത്തിലായിരുന്നു കുഞ്ഞിക്കേളുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭാര്യ മണിക്കും മക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണ് ഈ ദുരന്തവാർത്ത. പിലിക്കോട് പഞ്ചായത്തിൽ ക്ലർക്കാണ് മണി.

പൂനെയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ഋഷികേശും ഇളയ മകൻ ദേവ് കിരണും വീട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.