വിവിധ ക്ഷേത്രങ്ങൾ സുരേഷ് ഗോപി സന്ദർശിച്ചു
Thursday, June 13, 2024 1:51 AM IST
തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലും മാടായി തിരുവർകാട്ട് കാവിലും കൊട്ടിയൂർ മഹാദേവക്ഷേത്ര ത്തിലും കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി .

പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കള്ളും കുടം നേർച്ചയായ് സമർപ്പിച്ചു പ്രാർത്ഥിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മന്ത്രി സുരേഷ് ഗോപി പറശിനിക്കടവിൽ എത്തിയത്. പറശിനിക്കടവ് ക്ഷേത്ര ഭാരവാഹികൾ മന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. രാത്രി എട്ടരയോടെയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായ് എത്തിയത്. ഇവിടെയും ക്ഷേത്രം അധികൃതർ സുരേഷ് ഗോപിയെ സ്വീകരിച്ചു.

മാടായി തിരുവർകാട്ട്കാവിലും സുരേഷ് ഗോപി ദർശനം നടത്തി. ചിറക്കൽ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു മാനേജർ എൻ. നാരായണൻ ക്ഷേത്രം നവീകരണ സമിതി സെക്രട്ടറി കെ വി ബൈജു എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു.

കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സുരേഷ് ഗോപിയെ അക്കരക്കൊട്ടിയൂർ പരിസരത്തുനിന്ന് കൊട്ടിയൂർ ദേവസ്വം ബോർഡ് അംഗങ്ങൾ മന്ത്രിയെ സ്വീകരിച്ചു.