സമൂഹ മാധ്യമങ്ങളിലെ ന്യായീകരണ ഗ്രൂപ്പുകളെ തള്ളി എം.വി. ജയരാജൻ
Thursday, June 13, 2024 1:51 AM IST
കണ്ണൂർ: സിപിഎം പ്രവർത്തകരിൽ ആവേശം സൃഷ്ടിക്കുകയും പാർട്ടി പ്രതിരോധത്തിലായപ്പോഴെല്ലാം പോസ്റ്റുകളിലൂടെ പാർട്ടി നിലപാടുകളെ ന്യായീകരിച്ചും എതിരാളികളുടെ വായടപ്പിച്ചുമുള്ള നവമാധ്യമ കൂട്ടായ്മയായ പോരാളി ഷാജി ഉൾപ്പെടെയുള്ള ഗ്രൂപ്പുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സമൂഹ മാധ്യമങ്ങളിലെ സജീവ ഇടതുപക്ഷ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെയുള്ളവയെ ചിലർ വിലയ്ക്കു വാങ്ങി ഇടതുപക്ഷത്തിനെതിരേയുള്ള ആയുധമാക്കിയെന്ന് എം.വി. ജയരാജൻ പറഞ്ഞു.

ചെറുപ്പക്കാർ സമൂഹമാധ്യമങ്ങിൽ കൂടുതൽ സമയം ചെലവഴിച്ചതും അതുമാത്രം വിശ്വസിച്ചതുമാണു തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ ഒരു പ്രധാന ഘടകമെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടുചോർച്ചയുടെയും പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്‍റെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം സിപിഎമ്മുമായി ബന്ധപ്പെട്ട പാർട്ടി പരിപാടിയിൽ പ്രസംഗിക്കവേയാണ് ജയരാജൻ ഇക്കാര്യം പരസ്യമായി പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ മാത്രം സജീവമാകുന്ന പ്രവണത ചെറുപ്പക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. അതിന്‍റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായി. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെ പ്രത്യക്ഷത്തിൽ ഇടതുപക്ഷമെന്നു നമ്മൾ കരുതുന്ന പലഗ്രൂപ്പുകളെയും പാർട്ടി പ്രവർത്തകരും അനുഭാവികളും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം ഗ്രൂപ്പുകൾ പലതും വിലക്ക് വാങ്ങപ്പെട്ടവയാണ്.

ആദ്യഘട്ടത്തിൽ ഇടത് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടവയിൽനിന്ന് പിന്നീട് അവ കുറയുകയും ക്രമേണ സിപിഎം വിരുദ്ധ പോസ്റ്റുകളിലൂടെ അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയുമാണിവർ. പാർട്ടിക്കെതിരേയുള്ള ചിന്ത രൂപപ്പെടുത്താൻ എതിരാളികൾ ഇത്തരം വിലക്കു വാങ്ങിയ ഗ്രൂപ്പുകളെ സമർഥമായി ഉപയോഗപ്പെടുത്തി. ഇത് പ്രവർത്തകരും അനുഭാവികളും മനസിലാക്കണം. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നത് ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ എതിരാളികൾ വിലക്ക് വാങ്ങി ഇടത് പക്ഷത്തിനെതിരെ ഉപയോഗപ്പെടുത്തുന്നുണ്ട്.. ഇത് പുതിയ കാലത്തിന്‍റെ വെല്ലുവിളിയാണെന്നും എം.വി. ജയരാജൻ പറഞ്ഞു.