റബറിന് വിലയുണ്ട്; ഗുണമില്ലാതെ കർഷകർ
Thursday, June 13, 2024 1:51 AM IST
ഷെൽമോൻ പൈനാടത്ത്

പെരുമ്പടവ്: മഴ ശക്തമാകുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ റബർ ഷീറ്റിനും ലാറ്റെക്സിനും ഒട്ടുപാലിനും വില വർധനവുണ്ടായിട്ടും ഗുണം ലഭിക്കാതെ കർഷകർ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ മെച്ചപ്പെട്ട വിലയാണ്. റബറിന് ഇരുനൂറിന് മുകളിലും ഒട്ടുപാലിന് 130 രൂപയും ലാറ്റക്സിന് 200 രൂപയ്ക്കു മുകളിലും വിലയുണ്ട്. 150 രൂപയിൽ താഴെയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ ഈ നിലയിൽ എത്തിനിൽക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷമാണ് ഷീറ്റിനും ഒട്ടുപാലിനും ലാറ്റെക്സിനും ഈ വില ലഭ്യമാകുന്നത്. വിദേശ വിപണിയിലെ ലഭ്യതക്കുറവാണ് വിലവർധനവിന് കാരണമെന്നാണ് പറയുന്നത്.

റെയിൻ ഗാർഡിന്
സബ്‌സിഡിയില്ല

മഴക്കാലത്ത് മലയോരമേഖലയിൽ അടുത്തകാലത്തായി കർഷകർ റെയിൻ ഗാർഡിട്ട് ടാപ്പിംഗ് ചെയ്തിരുന്നു. സാധാരണ മേയ് മാസത്തിലാണ് റെയിൻ ഗാർഡ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ വേനൽ മഴയോടനുബന്ധിച്ച് തന്നെ കാലവർഷവും തുടങ്ങിയതിനാൽ റെയിൻ ഗാർഡിംഗിന് കർഷകർക്ക് സാധിച്ചില്ല.

ഇതുമൂലം വിലവർധനയുടെ ഗുണം കർഷകർക്ക് ലഭ്യമല്ലാതായി. അടുത്തകാലത്തായി റബർ പാട്ടത്തിനെടുത്ത് ടാപ്പിംഗ് ചെയ്യുന്ന രീതിയും വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പാട്ടം എടുത്തവരും പ്രതിസന്ധിയിലായിരിക്കുകയാണ്.

മഴക്കാലത്താണ് ഉത്പാദനം കൂടുതൽ ലഭിക്കുന്നത്. മാത്രവുമല്ല മുൻവർഷങ്ങളിൽ റബർ ബോർഡ് നൽകിവന്ന സബ്സിഡിയും ഇപ്പോൾ നിലച്ചമട്ടാണ്. മുൻ വർഷങ്ങളിൽ റെയിൻ ഗാർഡ് ഇടുന്നതിന് ഹെക്ടറിന് 5000 രൂപയും റബറിന് സ്പ്രേയിംഗ് നടത്തുന്നതിന് 7500 രൂപയും കർഷകന് സബ്സിഡിയായി ലഭിച്ചിരുന്നു. കഴിഞ്ഞവർഷം റെയിൻ ഗാർഡിംഗിന് 4000 രൂപയായും സ്പ്രേയിംഗിന് 5000 രൂപയായും കുറച്ചു.

എന്നാൽ, ഈ വർഷം അതും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് കാരണമായി പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും കർഷകർക്ക് സബ്സിഡി ലഭ്യമായിട്ടില്ല. ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്ന് പോലും റബർ ബോർഡ് തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ആശയകുഴപ്പത്തിൽ
റബർ ബോർഡ്

കാലങ്ങളായി റബർ ഉത്പാദക സംഘങ്ങൾ (ആർപിഎസ്) റെയിൻ ഗാർഡിംഗിനുള്ള പ്ലാസ്റ്റിക്, പശ, ബെൽറ്റ് തുടങ്ങിയവ കൃഷിക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു.

പിന്നീട് ബില്ല് നൽകി സംഘം ബോർഡിൽ നിന്ന് പണം വാങ്ങും. എന്നാൽ, കേന്ദ്രസർക്കാരിന്‍റെ സഹായ പദ്ധതികൾ എല്ലാം ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന രീതിയായതോടെ പദ്ധതി നടത്തിപ്പിൽ ആശയക്കുഴപ്പണ്ടായെന്ന് റബർ ബോർഡ് അധികൃതർ പറയുന്നു.

മുമ്പുള്ളതുപോലെ ആർപിഎസുകൾ വഴി പദ്ധതി തുടരാമോ എന്നതിൽ വ്യക്തത തേടി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരിക്കുകയാണെന്ന് ബോർഡ് അധികൃതർ പറയുന്നു. നിലവിൽ ഇതിന് മറുപടി ലഭിക്കാത്തതാണ് പദ്ധതി താമസിക്കുന്നതിന് മറ്റൊരു കാരണമായി പറയുന്നത്.