കണ്ണൂരിൽ നിറഞ്ഞ് സുരേഷ്ഗോപി
Thursday, June 13, 2024 1:51 AM IST
കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയെ പുസ്തകങ്ങള്‍ നല്‍കിയാണ് കഥാകൃത്ത് ടി. പദ്മനാഭന്‍ സ്വീകരിച്ചത്. പുസ്തകങ്ങള്‍ നല്‍കിയതോടൊപ്പം വായിച്ച് അഭിപ്രായങ്ങള്‍ പറയണമെന്നും നിര്‍ദേശിച്ചു. സുരേഷ്ഗോപിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഏതാനും കവിതകളും ചൊല്ലിക്കൊടുത്താണ് യാത്രയാക്കിയത്.

പയ്യാമ്പലത്ത് കെ.ജി.മാരാരുടെ സ്മൃതി കൂടീരത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ് എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

മാടായിക്കാവ്, പറശിനിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊട്ടിയൂരമ്പലം. മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തലശേരി ശ്രീരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തിയാണ് മടങ്ങിയത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെയും സന്ദർശിച്ചു.