മൂന്നുദിവസം കാത്തിരുന്നു; അവസാനം കിടങ്ങ് മൂടി മറുപടി
Wednesday, June 12, 2024 1:14 AM IST
പയ്യന്നൂര്‍: റസ്റ്റോറന്‍റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പള്ളിക്കുമുന്നില്‍ കിടങ്ങു കുഴിച്ച പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസത്തെ കാത്തിരിപ്പിന് ശേഷം കിടങ്ങു മൂടിക്കൊണ്ട് പള്ളിക്കമ്മിറ്റിയുടെ മറുപടി. പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയിലേക്കുള്ള കാല്‍നടപോലും ദുസഹമാക്കിയ നടപടിക്കെതിരേയാണ് കിടങ്ങുമൂടിക്കൊണ്ട് ഇടവക കമ്മിറ്റി പ്രതിഷേധിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പള്ളിയുടേയും ഗ്രോട്ടോയുടേയും മുന്നില്‍ കിടങ്ങു കുഴിച്ചത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റിന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായായിരുന്നു ഈ തലതിരിഞ്ഞ നടപടി. കിളച്ച് മറിച്ചുണ്ടാക്കിയ ചെളിയില്‍ ചവിട്ടിയാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കായി എത്തിയ വിശ്വാസികള്‍ പള്ളിയിലെത്തിയത്.

മൂന്നുദിവസം കാത്തിരുന്നിട്ടും കിടങ്ങുകുഴിച്ച് പോയവര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവേശന കവാടം കല്ലും മണ്ണുമിട്ട് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പൊതുമരാമത്ത് അധികൃതര്‍ ആരാധനാലയത്തിന് നേരേ ഈ അതിക്രമം നടത്തിയതെന്ന് ഇടവക വികാരി ഫാ. ലിന്‍റോ സ്റ്റാന്‍ലി പറഞ്ഞു.