നിടുവാലൂരിൽ അടച്ചിട്ട വീട് ഉൾപ്പെടെ നാലിടങ്ങളിൽ മോഷണം
Wednesday, June 12, 2024 1:13 AM IST
ശ്രീകണ്ഠപുരം: നിടുവാലൂരിൽ സംസ്ഥാന പാതയോട് ചേർന്ന അടച്ചിട്ട വീടടക്കം രണ്ട് വീടുകളിലും രണ്ട് ക്വാർട്ടേഴ്‌സുകളിലും മോഷണം. മന്ദിയോടത്ത് പ്രഭാകരന്‍റെ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന അയ്യായിരം രൂപ കവർന്നു.

ഈ വീടിന് സമീപമുള്ള പ്രഭാകരന്‍റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് വാടക ക്വാർട്ടേഴ്‌സുകളുടെയും വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. പ്രഭാകരനും കുടുംബവും വീട് പൂട്ടി ബംഗളൂരുവിൽ പോയതായിരുന്നു. ഇവരുടെ ബന്ധുവായ കൃഷ്ണ‌ന്‍റെ പരാതിയിലാണ് പോലീസ് കേസെ ടുത്തത്.

പ്രഭാകരനും കുടുംബവും നാട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ വീട്ടിൽ നിന്നും രണ്ട് ക്വാർട്ടേഴ്‌സ് മുറികളിൽ നിന്നും എന്തൊക്കെ കവർച്ച ചെയ്യപ്പെട്ടുവെന്ന് വ്യക്തമാകൂ. ഈ വീടിനും ക്വാർട്ടേഴ്സുകൾക്കും സമീപം മറ്റൊരു വീട്ടിലും കവർച്ച നടന്നിട്ടുണ്ട്. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി