ഇരിക്കൂർ താലൂക്ക് ആശുപത്രിയിലും കിടത്തി ചികിത്സ മുടങ്ങി
Wednesday, June 12, 2024 1:13 AM IST
ഇരിക്കൂർ: സർക്കാരിന്‍റെ കെടുകാര്യസ്‌ഥതയിൽ ഇരിക്കൂർ താലൂക്കാശുപത്രിയിലും കിടത്തി ചികിത്സ മുടങ്ങി. ഇതോടെ ദുരിതത്തിലായത് സാധാരണക്കാർ. ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികി ത്സ തേടിയെത്തുന്ന ഇവിടെ കിടത്തി ചികിത്സക്കു പിന്നാലെ സായാഹ്ന ഒപിയും നിലച്ചു.ആശുപത്രിയുടെ ഭരണ ചുമതല ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തതിന് ശേഷമാണ് നാഥനില്ലാ സ്ഥിതിയായതെന്ന ആക്ഷേപവും ശക്തമാണ്. ആശുപത്രിയിൽ വിവിധ ജോലികളിൽ താത്പര്യമുള്ളവരെ തിരുകിക്കയറ്റിയതല്ലാതെ വേറൊന്നും ബ്ലോക്ക് പഞ്ചായത്ത് ചെയ്തില്ലെന്നാരോപിച്ച് മുസ്‌ലിം ലീഗും യൂത്ത് ലീഗും കോൺഗ്രസും രംഗത്തുവന്നു. ശോചനീയാവസ്ഥയിൽ പ്രതിഷേ ധിച്ച് യൂത്ത് ലീഗ് മാർച്ച് നടത്തിയിരുന്നു.

മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും രാത്രികാല ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നും പറഞ്ഞിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി. കിടത്തി ചികിത്സ നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. 10 ഡോക്ടർമാർ ഉള്ളതിൽ അഞ്ചുപേർ മാത്രമാണ് നിലവിലുള്ളത്. ഇതിൽ തന്നെ മൂന്ന് പേർ അവധിയിലാണ്. രണ്ടു ഡോക്ടർമാരാണ് ആയിരക്കണക്കിന് രോഗികളെ ഉച്ചവരെ ചികിത്സിക്കുന്നത്. വൈകുന്നേരങ്ങളിലടക്കം ചികിത്സ തേടി ഇവിടെയെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്ന സ്ഥിതിയാണുള്ളത്.
കെ.സി. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപയോളം ചെലവഴിച്ച് ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങൾ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണ്.
നബാർഡിന്‍റെ 11.30 കോടി ഉപയോഗിച്ച് ആശുപത്രിയിൽ കെട്ടിട നിർമാണ പ്രവൃത്തികൾ തുടങ്ങിയെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്. ആരോഗ്യമന്ത്രി തെരഞ്ഞെടുപ്പിന് മുന്പേ ഇവിടം സന്ദർശിച്ച് പ്രഖ്യാപനം നൽകിയിട്ടും ജനങ്ങൾക്ക് നിരാശയാണ് ഫലം.