കരിങ്കൽ ക്വാറിക്കായി വൈദ്യുത ടവർ മാറ്റുന്നതിനെതിരേ പ്രതിഷേധം
Wednesday, June 12, 2024 1:13 AM IST
ചെറുപുഴ: നിർദിഷ്ട കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈനിനായി പാടിയോട്ടുചാൽ തട്ടുമ്മൽ കൂവക്കരമലയിൽ സ്ഥാപിക്കുന്ന ടവർ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ കണ്ണൂർ എഡിഎം നവീൻ ബാബു സ്ഥലത്തെത്തി പരിശോധന നടത്തി. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു സമീപം കരിങ്കൽ ക്വാറി സ്ഥാപിക്കുന്നതിനായി നീക്കം നടന്നുവരികയാണ്. യെല്ലോറ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനമാണു ക്വാറി നടത്തുന്നതിനായി ഇവിടെ സ്ഥലം എടുത്തിരിക്കുന്നത്.

ക്വാറി സ്ഥാപിക്കുന്നതിന് ടവർ തടസമാകുമെന്നതിനാൽ നിർദിഷ്ട സ്ഥലത്തുനിന്നും ടവർ മാറ്റിസ്ഥാപിക്കാൻ ക്വാറി ഉടമകൾ ശ്രമം ആരംഭിച്ചു. എന്നാൽ, കെഎസ്ഇബി ഇതിന് തയാറാകാത്തതിനാൽ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി കണ്ണൂർ ജില്ലാ കളക്ടറെ തീരുമാനമെടുക്കാൻ ഏല്പിക്കുകയും കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ടവർ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലം എഡിഎം സന്ദർശിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. യെല്ലോറ സ്റ്റോൺ ക്രഷറുമായി ബന്ധപ്പെട്ടവരും സ്ഥലത്തെത്തിയിരുന്നു.

എഡിഎം എത്തുന്ന വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. ടവർ മാറ്റിസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രദേശവാസികൾ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ക്വാറി അനുവദിക്കാൻ പാടില്ലെന്നും ക്വാറിക്കായി നടക്കുന്ന നീക്കങ്ങൾ തടയണമെന്നും ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.പി. ചന്ദ്രൻ, വി.വി. കണ്ണൻ, വി.വി. മുഹമ്മദ് കുഞ്ഞി, ജോസ് പൂച്ചാലിൽ എന്നിവർ പറഞ്ഞു. ക്വാറി വിരുദ്ധ ആക്‌ഷൻ കമ്മിറ്റിയുടെ യോഗം പഞ്ചായത്തംഗം എ.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു.

കെഎസ്ഇബിക്കു വേണ്ടി കണ്ണൂർ ട്രാൻസ് ഗ്രിഡ് എക്സിക്യൂട്ടീവ് എൻജിനിയർ എം. കൃഷ്ണേന്ദു സ്ഥലത്തെത്തി എഡിഎമ്മിന് വിവരങ്ങൾ കൈമാറി. ക്വാറിക്കെതിരേ പ്രദേശവാസികൾ ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ടവർ മാറ്റി സ്ഥാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എഡിഎം അന്തിമ തീരുമാനമെടുക്കും.