സിംകാർഡ് കൈക്കലാക്കി തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
Wednesday, June 12, 2024 1:13 AM IST
മട്ടന്നൂർ: വ്യാപകമായി സിം കാർഡുകൾ കൈക്കലാക്കി തട്ടിപ്പ് സംഘത്തിനു കൈമാറുന്ന രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ശിവപുരം സ്വദേശികളായ ടി.പി. മുഹമ്മദ് സാലിഹ് (22), മുഹമ്മദ് മിഹാൽ (24) എന്നിവരെയാണു മട്ടന്നൂർ ഇൻസ്‌പെക്ടർ ബി.എസ്. സജൻ, എസ്ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

നിർധന വിദ്യാർഥികൾക്ക് നൽകുന്ന ഫോണിൽ ഉപയോഗിക്കാനെന്നും മറ്റും പറഞ്ഞാണ് ആൾക്കാരെ സമീപിച്ച് സിംകാർഡ് വാങ്ങുന്നത്. 1,000 രൂപ വരെ ഇവർ സിം കാർഡിന് പ്രതിഫലവും നൽകും. ഇങ്ങനെ കൈക്കലാക്കുന്ന സിംകാർഡുകൾ ദുബായ് വഴി വിദേശ രാജ്യങ്ങളിലേക്ക് കൈമാറും. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഓൺലൈൻ തട്ടിപ്പിനും ഈ സിംകാർഡുകൾ ഉപയോഗിക്കുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒരു സിം കാർഡിന് 2,500 മുതൽ 3,000 വരെ രൂപയോളം പ്രതികൾ ഈടാക്കുന്നുണ്ട്. മട്ടന്നൂർ, കൂത്തുപറമ്പ് മേഖലകളിൽ നിന്ന് പലരുടെയും പേരിലായി ആയിരക്കണക്കിന് സിം കാർഡുകൾ ഇവർ സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനായത്.

കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. നേരത്തെ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതുവരെ മൂന്നപേരാണു പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.