സർക്കാർ വാക്ക് പാലിച്ചില്ല; ജസ്റ്റിന്‍റെ കുടുംബത്തിന് ജീവിതമാർഗം ഒരുക്കി തലശേരി അതിരൂപത
Wednesday, June 12, 2024 1:13 AM IST
മൂന്നു വർഷം മുന്പ് കാട്ടാന കൊലപ്പെടുത്തിയ പെരിങ്കരിയിലെ ജസ്റ്റിൻ ചങ്ങഴശേരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിൽ ആർച്ച്ബിഷപ്
മാർ ജോസഫ് പാംപ്ലാനി വിഷയം അതീവ ഗൗരവത്തിലെടുക്കുകയും തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിലിനോട് കോർപറേറ്റ് സ്ഥാപനത്തിൽ ഏതെങ്കിലുമൊന്നിൽ അൽഫോൻസയ്ക്ക് അനുയോജ്യമായ ജോലി നൽകണമെന്ന് നിർദേശിക്കുകയുമായിരുന്നു.

ഇരിട്ടി: മൂന്നു വർഷം മുന്പ് കാട്ടാന കൊലപ്പെടുത്തിയ പെരിങ്കരിയിലെ ജസ്റ്റിൻ ചങ്ങഴശേരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിൽ കുടുംബത്തെ ചേർത്തുപിടിച്ച്‌ തലശേരി അതിരൂപത.

ജസ്റ്റിന്‍റെ ഭാര്യഅൽഫോൻസയ്ക്ക് തലശേരി അതിരൂപതയുടെ കീഴിലുള്ള ചെന്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്‍റായി ജോലി നൽകി. നിയമന ഉത്തരവ് ലഭിച്ച അൽഫോൻസ ജോലിയിൽ പ്രവേശിച്ചു.

2021 സെപ്റ്റംബർ 26ന് പുലർച്ചെ പായം പഞ്ചായത്തിലെ പെരിങ്കരിയിൽ വച്ചാണ് കാട്ടാനയാക്രമണത്തിൽ ജസ്റ്റിൻ കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഭാര്യയ്ക്കൊപ്പം ബൈക്കിൽ പള്ളിയിലേക്കു പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ അൽഫോൻസയ്ക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അൽഫോൻസ ഭർത്താവിന്‍റെ മരണവിവരം പോലും അറിഞ്ഞില്ല.

ജസ്റ്റിന്‍റെ മരണത്തെ തുടർന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മന്ത്രിമാരും എംഎൽഎമാരും രാഷ്‌ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും ജസ്റ്റിന്‍റെ വീട്ടിലെത്തി കുടുംബത്തിലൊരാൾക്ക് ജോലി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തു.

എന്നാൽ, മൂന്നു വർഷമായിട്ടും സർക്കാർ വാഗ്ദാനം പാലിച്ചില്ല. അൽഫോൻസയും പറക്കമുറ്റാത്ത രണ്ടു കുട്ടികളും നിവേദനങ്ങളും പരാതികളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല.

തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ഇക്കാര്യം മന്ത്രിമാരുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

ഇതിനിടെ അൽഫോൻസയ്ക്ക് ലഭിച്ച താത്കാലിക ജോലി നഷ്ടപ്പെടുകയും ജസ്റ്റിൻ ജോലി ചെയ്തിരുന്ന ചിട്ടിക്കന്പനിയിൽ ജോലി ചെയ്യേണ്ടി വരികയും ചെയ്തു. എന്നാൽ, ഇതുകൊണ്ടു മാത്രം കുടുംബത്തിന് മുന്നോട്ടുപോകാനുള്ള സാഹചര്യമില്ലായിരുന്നു.

ഇതോടെ പെരിങ്കരി ഇടവക സമൂഹം ഒറ്റക്കെട്ടായി ആർച്ച്ബിഷപ്പിനെക്കണ്ട് കുടുംബത്തിന്‍റെ നിസഹായവസ്ഥ ബോധ്യപ്പെടുത്തി.

മാർ ജോസഫ് പാംപ്ലാനി വിഷയം അതീവ ഗൗരവത്തിലെടുക്കുകയും തലശേരി അതിരൂപത കോർപറേറ്റ് ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപടവിലിനോട് കോർപറേറ്റ് സ്ഥാപനത്തിൽ ഏതെങ്കിലുമൊന്നിൽ അൽഫോൻസയ്ക്ക് അനുയോജ്യമായ ജോലി നൽകണമെന്ന് നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ചെന്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് പരിഗണിച്ചത്.

ആശ്രയമറ്റ കുടുംബത്തോട് സർക്കാർ നീതികാണിക്കാത്ത അവസരത്തിലാണ് എല്ലാക്കാലത്തും അശരണരെ ചേർത്തുപിടിച്ച പാരന്പര്യമുള്ള തലശേരി അതിരൂപത മാതൃകാപരമായ പ്രവർത്തനം നടത്തിയത്.

ജസ്റ്റിന്‍റെ കുടുംബത്തിന് നൽകാവുന്ന
ഏറ്റവും വലിയ സമ്മാനം

തലശേരി അതിരൂപത കോർപറേറ്റ് ഏജൻസിയുടെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ നിയമനമാണിത്. താത്കാലിക സാമ്പത്തിക സഹായത്തേക്കാൾ അൽഫോൻസയുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിഗണിച്ച് കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പിക്കുന്ന ജോലി നൽകണമെന്ന ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നിർദേശം നടപ്പാക്കുക മാത്രമാണ് ഞാൻ ചെയ്തത്. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ വന്നപ്പോൾ അതിരൂപതയ്ക്ക് ഇടപെടേണ്ടിവന്നു. കുടുംബത്തിന്‍റെ ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ അതിരൂപതയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ.
ഫാ. മാത്യു ശാസ്താംപടവിൽ
(തലശേരി അതിരൂപത
കോർപറേറ്റ് മാനേജർ)

നീതിപൂർവമായ തീരുമാനത്തിന്
ഇടവകയുടെ നന്ദി

ഉചിതമായ സമയത്ത് തലശേരി അതിരൂപത ജസ്റ്റിന്‍റെ കുടുംബത്തിനോട് കാണിച്ച നീതിപൂർവമായ തീരുമാനമാണിത്. കൈക്കുഞ്ഞുങ്ങളുമായി ജസ്റ്റിന്‍റെ വിധവ അധികാരികൾക്ക് മുന്നിൽ കയറിയിറങ്ങിയപ്പോൾ അധികാരിവർഗം കാണിച്ച അവഗണയ്ക്കുള്ള മറുപടിയാണ് അൽഫോൻസയ്ക്ക് ലഭിച്ച ജോലി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കും മറ്റ് എല്ലാവർക്കും പെരിങ്കരി ഇടവക സമൂഹവും എകെസിസി കുന്നോത്ത് മേഖലയും നന്ദി പ്രകാശിപ്പിക്കുകയാണ്.
ഫാ. തോമസ് അട്ടേങ്ങാട്ടിൽ
(പെരിങ്കരി സെന്‍റ്
അൽഫോൻസാ പള്ളി വികാരി)