പെരുമഴയിൽ രണ്ടുദിവസം കാട്ടിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തി
Tuesday, June 11, 2024 1:13 AM IST
മട്ടന്നൂർ: കോരിച്ചൊരിയുന്ന മഴയിൽ രണ്ടു ദിവസം കാട്ടിനുള്ളിൽ കുടുങ്ങിയ വയോധികയെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. തില്ലങ്കേരി മച്ചൂര്‍മലയിലെ കോട്ടത്തറ വീട്ടിൽ വെള്ളുവക്കണ്ടി ദേവി (90)യാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും ഇഴജന്തുക്കളുടെ കടിയേൽക്കാതെയും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഇവരെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. ഓര്‍മക്കുറവുണ്ടായിരുന്ന ദേവിയെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാണാതായത്.

മകൾ വസന്തയ്ക്കൊപ്പം താമസിക്കുന്ന ദേവി രാവിലെയായാൽ വീട്ടിൽനിന്ന് പുറത്തിറങ്ങി നടക്കുന്നത് പതിവാണ്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്താത്തതിനാൽ നാട്ടുകാർ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നു മുഴക്കുന്ന് പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച്ച രാവിലെ വീടിന് സമീപത്തെ കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച മുഴുവനും പ്രതികൂല കാലാവസ്ഥയിലും നാട്ടുകാർ കുന്നും കാടും കയറി തെരച്ചൽ നടത്തിയിരുന്നു. കാടു വളർന്ന് പല സ്ഥലങ്ങളിലും തെരച്ചിലിന് പ്രയാസമായിരുന്നു. വയോധികയെ കാണാത്തതിനാൽ കനത്ത മഴയിലും സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തെരച്ചിലിന് ഇറങ്ങുകയായിരുന്നു.

പോലീസും ഡോഗ് സ്‌ക്വാഡും അടക്കം കാട് മുഴുവനും തെരച്ചൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ശിവപുരം പടുപാറയ്ക്ക് സമീപത്തെ റബർ തോട്ടത്തിൽ വച്ചു കണ്ടെത്തിയത്. കാടുകൾ വെട്ടിത്തെളിച്ചാണ് ജനങ്ങൾ വയോധികയെ കണ്ടെത്താൻ രണ്ടു ദിവസത്തോളം പരിശ്രമിച്ചത്. ഓർമക്കുറവുള്ള വയോധിക കാട്ടിലൂടെ നടന്ന് ഇവിടെയെത്തുകയായിരുന്നു.

രണ്ടു ദിവസമായുള്ള മഴ മുഴുവനായും നനഞ്ഞു. മരത്തിൽ പിടിച്ചു നിൽക്കുന്ന നിലയിലാണ് ദേവിയെ കണ്ടെത്തിയത്. നെറ്റിക്ക് മുറിവുള്ളതിനാൽ ഇവരെ പേരാവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്ക് അയച്ചു. നടന്നു കാടുകയറിയപ്പോൾ വീണു പരിക്കേറ്റതായിരിക്കാം നെറ്റിക്കുള്ള മുറിവെന്നാണ് നിഗമനം. വീണപ്പോൾ ബോധമില്ലാതായിരിക്കാം കാട്ടിൽ കുടുങ്ങിയതെന്നും നാട്ടുകാർക്ക് സംശയമുണ്ട്. രണ്ടു ദിവസം എവിടെയായിരുന്നുവെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ ഞാൻ എവിടെയും പോയിട്ടില്ലെന്നായിരുന്നു ദേവിയുടെ റുപടി.