ദുരന്തം വിതച്ച് സർവീസ് റോഡുകൾ
Tuesday, June 11, 2024 1:13 AM IST
ശ്രീകാന്ത് പാണപ്പുഴ

പരിയാരം: മഴക്കാലമായതോടെ ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായുള്ള സർവീസ് റോഡ് അപകട റോഡായി മാറുന്നു. ഞായറാഴ്ച വിളയാങ്കോട് സർവീസ് റോഡിൽ കലുങ്ക് നിർമിക്കുന്ന കുഴിയിൽ വീണ് തളിപ്പറമ്പ് സ്വദേശിയായ റിയാസ് മരിച്ചതുൾപ്പെടെ നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്.

സർവീസ് റോഡിന് വീതി കുറവായതും വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലത്തും നിർമാണ പ്രവൃത്തി നടത്തുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകളും മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമായി മാറിയിരിക്കുകയാണ്.

മഴ തുടങ്ങിയതോട് സർവീസ് റോഡിൽ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡുകളിൽ ചെളി നിറഞ്ഞതും കുഴികൾ രൂപപ്പെട്ടതും പുതുതായി പണിത കലുങ്കുകൾ കൈവരികൾ നിർമിക്കാത്തതും അപകടം സൃഷ്‌ടിക്കുന്നുണ്ട്.

വൺവേ തെറ്റിച്ച്
വാഹനങ്ങൾ

ഏഴിലോട് മുതൽ പിലാത്തറ പീരക്കാംതടംവരെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ തെറ്റിച്ച് പോകുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. എടാട്ട് യൂണിവേഴ്സൽ സ്റ്റോപ്പിന് സമീപമുള്ള സർവീസ് റോഡിലും പിലാത്തറ പീരാക്കാംതടത്തും പിലാത്തറ മിൽമ ഷോപ്പിന് മുൻവശത്തും വിളയാങ്കോടും കനത്ത വെള്ളക്കെട്ടാണ് മഴ പെയ്യുമ്പോൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷവും ഇതേ പ്രശ്നം ഉണ്ടായിരുന്നെങ്കിലും ഇത് പരിഹരിക്കപ്പെടാത്തത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിളയാങ്കോട് സർവീസ് റോഡിൽ കലുങ്ക് നിർമാണത്തിന്‍റെ ഭാഗമായി സർവീസ് റോഡിൽ കുഴിയെടുത്തതിന് സമീപം അപകട മുന്നറിയിപ്പും സുരക്ഷാ മുൻകരുതലും എടുക്കാത്തതിനാലാണ് ഞായറാഴ്ച ഒരാളുടെ മരണത്തിനിടയാക്കിയത്.

കൈവരികളില്ലാതെ
കലുങ്കുകൾ

വിളയാങ്കോട് അലക്യം കലുങ്കിന് കൈവരികൾ നിർമിച്ചിട്ടില്ല. ഈ കലുങ്കിനുള്ളിൽ ചെളിയും മണ്ണും നിറഞ്ഞ് തോടിലെ വെള്ളം ഒഴുകാത്തതിനാൽ മഴ പെയ്താൽ സർവീസ് റോഡിലേക്ക് വെള്ളം കയറി ഗതാഗത തടസവും അപകടവും ഉണ്ടാകുന്നതും പതിവാണ്. പരിയാരത്തെ കണ്ണൂർ ഗവ.ആയുർവേദ കോളജ് റോഡും ദേശീയ പാതയും ചേരുന്ന സ്ഥലം ചെളിനിറഞ്ഞ് കിടക്കുകയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഇവിടെ വീഴുന്നത് നിത്യസംഭവമാണ്.

കണ്ണൂർ ഗവ.മെഡിക്കൽ കോളജ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലത്തും ചെളി നിറഞ്ഞ നിലയിലാണ്. മാത്രമല്ല, ഇവിടം മേൽപ്പാലം നിർമിക്കുന്നതിനാൽ റോഡിൽ വരുത്തിയ മാറ്റം അത്യന്തം അപകടാവസ്ഥയിലാണ്. ഇരുഭാഗത്തും നിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാനുള്ള റോഡിന് വീതി കുറവായത് കാരണം വളരെ ബുദ്ധിമുട്ടാണ് വാഹനങ്ങൾക്ക് സൃഷ്ടിക്കുന്നത്.