ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഉളിക്കൽ സ്വദേശി മരിച്ചു
Monday, June 10, 2024 10:14 PM IST
ഇരിട്ടി: ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഉളിക്കൽ സ്വദേശി മരിച്ചു. ഉളിക്കൽ മണ്ഡപപ്പറമ്പിലെ പാറക്കൽ ഹൗസിൽ പി.എൻ. രവി (60) അണ് മരിച്ചത്.

പുഴയിലൂടെ രവി ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയര്‍ഫോഴ്‌സ് എത്തി കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.

ജബ്ബാർകടവ് പാലത്തിനു മുകളിൽ നിന്ന ആളുകളാണ് പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടത്. ഉടനെതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടനെ ഇരിട്ടി ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എസ്.എസ്. ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാ സംഘം സ്ഥലത്ത് എത്തി റബർ ഡിങ്കി ഉപയോഗിച്ച് ആളെ കരയ്ക്കെത്തിച്ച് ഇരിട്ടി സ്കൈ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, സീനിയർ ഫയർ ഓഫീസർ അബ്ദുള്ള, ഫയർ ഓഫീസർമാരായ അനീഷ് മാത്യു, കെ.വി. തോമസ്, റോഷിത്ത്, എ. കെ. രവീന്ദ്രൻ, നൗഷാദ്, ഹോം ഗാർഡുമാരായ രമേശൻ, ദിലീപ്, സദാനന്ദൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഡോളമി, അരുൺ, ബേബി ജോസഫ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ഇയാളെ പുഴയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. സുനിതയാണ് മരിച്ച രവിയുടെ ഭാര്യ. മക്കൾ: രനീഷ്, രഹ്ന.