കടമാൻതോട് പദ്ധതി: പഠന റിപ്പോർട്ട് പുറത്തുവിടണം
Thursday, May 9, 2024 7:45 AM IST
പുൽപ്പള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപടികൾ വേഗത്തിലാക്കണം. അഭൂതപൂർവകമായ വരൾച്ചയാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ അനുഭവപ്പെടുന്നത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വിണ്ടുകീറിയ ഭൂമിയും എവിടെയും കാണാൻ കഴിയും.

കുഴൽക്കിണറുകളടക്കം ജല സ്രോതസുകൾ വറ്റി. ഭാവിയിൽ വീണ്ടും സംഭവിക്കാവുന്ന വരൾച്ചയെ അതിജീവിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ അനിവാര്യമാണ്. ചുട്ടുപൊള്ളുന്ന വേനലിൽ മാത്രം ചർച്ച ചെയ്യേണ്ട വിഷയമായി കടമാൻതോട് പദ്ധതി മാറരുത്. പദ്ധതിയക്കുറിച്ച് ജനങ്ങളിൽ ചിലർക്കുള്ള ആശങ്ക പരിഹരിക്കുന്നതിനാണ് വിശദമായ പഠനം നടത്തിയത്. പഠന റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് ആശങ്കകൾ അലകാൻ ഉതകും.

കൃഷിയും ജീവനോപാധികളും നശിക്കുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷക സമൂഹം. കാർഷിക മേഖലയുടെ തകർച്ചയെത്തുടർന്ന് ജനം ഉപജീവനത്തിനു ആശ്രയിച്ച ക്ഷീര മേഖലയും പ്രതിസന്ധിയിലാണ്. ജനങ്ങളുടെ ആശങ്ക അകറ്റിയും കഷ്ടനഷ്ടങ്ങൾ പരമാവധി കുറച്ചും കടമാൻതോട് പദ്ധതി നടപ്പാക്കാൻ കഴിയണം.

പദ്ധതി വൈകുന്നത് രണ്ടു പഞ്ചായത്തുകളിലും ജനജീവിതം ദുഷ്കരമാക്കും. മഴവെള്ളം തടഞ്ഞുനിർത്താനും അതുവഴി ഭൂഗർഭ ജലവിതാനം ഉയർത്താനും സഹായകമാകുന്നതാണ് പദ്ധതി.

2033 ഓടെ പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ലങ്കിൽ അന്തർസംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കബനി നദീജല വിനിയോഗത്തിൽനിന്നു കേരളം പുറത്താകുമെന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും കമ്മിറ്റി വിലയിരുത്തി.