തോൽപെട്ടി സ്കൂളിൽ നടപ്പാക്കിയ "ചുവടുകൾ’ പദ്ധതി പഠിക്കാനായി അധ്യാപകരും വിദ്യാർഥികളുമെത്തി
Friday, May 17, 2024 6:44 AM IST
മാനന്തവാടി: ഗോത്ര സൗഹൃദ വിദ്യാലയമായി പ്രഖ്യാപിച്ച തോൽപ്പെട്ടി സ്കൂളിൽ നടപ്പാക്കിയ ചുവടുകൾ പദ്ധതി കേട്ടറിഞ്ഞ് മലപ്പുറത്ത്നിന്ന് അധ്യാപകരും വിദ്യാർഥികളും തോൽപ്പെട്ടിയിൽ എത്തി.

പദ്ധതിയുടെ നേട്ടവും കൊട്ടവും പഠിച്ച് തിരുത്തൽ വരുത്തി കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി എത്തിക്കുക എന്നതാണ് അധ്യാപക വിദ്യാർഥികളുടെ ലക്ഷ്യം. കാടകം എന്ന പേരിൽ തോൽപ്പെട്ടിയിൽ നടത്തുന്ന അഞ്ച് ദിവസത്തെ പഠനക്യാന്പിൽ നൂറോളം വിദ്യാർഥിളും അധ്യാപകരും പങ്കെടുക്കും.

ഗോത്ര വിഭാഗം കുട്ടികളുടെ സർവോൻമുഖമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിച്ചു വരുന്ന ചുവടുകൾ എന്ന പദ്ധതി ഇതിനോടകം സ്കൂളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഈ നേട്ടങ്ങളെ പറ്റി പഠിക്കുവാനുമാണ് മലപ്പുറം ടിടികെഎം ഐടിഇ യിലെ 100 കുട്ടികളും അധ്യാപകരും തോൽപ്പെട്ടി ഹൈസ്കൂളിൽ എത്തിയത്.

ചുവടുകൾ പദ്ധതിയുടെ നേട്ടങ്ങൾ ആഴത്തിൽ പഠിക്കുവാനും കുറവുകൾ പരിഹരിച്ച് കൂടുതൽ മികവുറ്റതാക്കി മാറ്റുക എന്നതുമാണ് അഞ്ച് ദിവസത്തെ ക്യാന്പിൽ ചർച്ച നടത്തുക. ഇതിന്‍റെ ഭാഗമായി അധ്യാപക വിദ്യാർഥികൾ തോൽപ്പെട്ടി സ്കൂളിന്‍റെ പരസര പ്രദേശങ്ങളിലെ കോളനിയിൽ സർവേ നടത്തി.

കഴിഞ്ഞ മൂന്ന് വർഷം നടപ്പാക്കിയ പദ്ധതിയിലെ ന്യൂനതകൾ പരിഹരിച്ച് ചുവടുകൾ പദ്ധതിയെ സംസ്ഥാന വ്യാപകമായി ഉയർത്തിക്കൊണ്ടുവരുകയാണ് കാടകം എന്ന പേരിൽ ആരംഭിച്ച അഞ്ച് ദിവസത്തെ ക്യാന്പ് ലക്ഷ്യമിടുന്നത്.

കോളനി സന്ദർശനത്തിനിടയിൽ ആനക്യാന്പ് കോളനിയിൽ എത്തിയപ്പോൾ കോളനിയിൽ അപ്രതീക്ഷിതമായി എത്തിയ മൈനക്കുഞ്ഞ് മലപ്പുറത്തു നിന്ന് എത്തിയ അധ്യാപക വിദ്യാർഥികൾക്ക് കൗതുകമായി.

തോൽപ്പെട്ടി സ്കൂളിൽ നടപ്പാക്കിയ ചുവടുകൾ പദ്ധതിയും തിരുനെല്ലിയിലെ ഗോത്രസംസ്കാരത്തിൽ നിന്ന് ലഭിച്ച അറിവും അധ്യാപന ജീവിതത്തിൽ മുതൽകൂട്ടാവുമെന്ന് വിദ്യാർഥികൾ പറയുന്നു. ക്യാന്പ് നാളെ സമാപിക്കും.