ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി
Thursday, May 9, 2024 7:45 AM IST
മാനന്തവാടി: തലപ്പുഴ ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ചിറക്കര മുസ്ലിം പള്ളിക്ക് സമീപമാണ് പ്രദേശവാസികൾ കടുവയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനസേനാംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും വന്യമൃഗത്തെ കാണാനായില്ല. ആഴ്ചകളായി ചിറക്കര, പഞ്ചാരക്കൊല്ലി, മണിയൻകുന്ന് പ്രദേശങ്ങളിൽ കടുവ, കാട്ടാന ഭീഷണിയുണ്ട്. ആനകൾ വലിയ തോതിലാണ് കൃഷി നശിപ്പിക്കുന്നത്.

ചിറക്കര എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം താമസിക്കുന്ന പുളിമൂട്ടിൽ ജോസിന്‍റെ കുലച്ച 50 ഓളം വാഴ അടുത്തകാലത്താണ് നശിപ്പിച്ചത്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതു തടയുന്നതിനു വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.