x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സിബിഐ ചമഞ്ഞ് മൂന്നു കോടി തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് പിടികൂടി


Published: October 29, 2025 12:18 AM IST | Updated: October 29, 2025 12:18 AM IST

തളിപ്പറമ്പ് (കണ്ണൂർ): സിബിഐ ചമഞ്ഞ് മൂന്നു കോടി 15.5 ലക്ഷം തട്ടിയെടുത്ത യുപി സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം ഉത്തർപ്രദേശിൽനിന്നു പിടികൂടി. സിബിഐ ചമഞ്ഞ് കണ്ണൂർ മൊറാഴ സ്വദേശി റിട്ട. ഉദ്യോഗസ്ഥന്‍റെ മൂന്നു കോടി 15.5 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

സംഘത്തിലെ പ്രധാന പ്രതി ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാലിന്‍റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. എസ്.ഐ. മനോജ് കാനായി, എഎസ്ഐ എസ്.ജി. സതീശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

സിബിഐയിൽനിന്നാണു വിളിക്കുന്നതെന്നു വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗവനിൽ (74) നിന്ന് പ്രതികൾ പണം തട്ടിയെടുത്തത്. 2024 സെപ്റ്റംബർ 19 നും ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിനും ഇടയിലായിരുന്നു സംഭവം.

സിബിഐയിൽനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കാനായി അക്കൗണ്ടുകൾ വഴി പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിക്കുകയുമായിരുന്നു.

പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിനു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച്സംഘം സാഹസികമായാണു പ്രതിയെ പിടികൂടിയത്.അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags : duped CBI Crime Branch UP native

Recent News

Up