പാലാ: കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹയുടെ നൊവേനത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപം പരസ്യവണക്കത്തിനായി നാളെ രാവിലെ 9.30ന് പ്രതിഷ്ഠിക്കും. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.15 മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യമുണ്ട്. രാവിലെ 5.30, 7.00, 10.00, 12.00, ഉച്ചകഴിഞ്ഞ് 3.00, 5.00, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. 27നുരാവിലെ മുതല്‍ കള്ളപ്പ നേര്‍ച്ചവിതരണം. വൈകുന്നേരം 4.30ന് പ്രസുദേന്തി സമര്‍പ്പണം. വൈകുന്നേരം 6.30ന് ജപമാല റാലി. പ്രധാന തിരുനാള്‍ ദിവസമായ 28നു രാവിലെ പത്തിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് 12ന് മഹാറാണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് ആകാശവിസ്മയം.
തിരുനാളിന്റെ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിശുദ്ധന്റെ മാധ്യസ്ഥ്യം തേടുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്ന ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വികാരി ഫാ. തോമസ് പുന്നത്താനത്ത്, അസി. വികാരി ഫാ. മാത്യു വെണ്ണായപ്പള്ളി, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, കൈക്കാരന്മാരായ ടോമി കട്ടുപ്പാറയില്‍, ജോസഫ് കൂനംകുന്നേല്‍, ജോജി പൊന്നാടംവാക്കാല്, ടോമി മംഗലത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ സോജന് കല്ലറക്കല്‍, ജോസഫ് മറ്റം തുടങ്ങിയവര്‍ വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അധികാരികളുമായി ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
Tags : Kizhathadiyur Church