കൊല്ലം: പേര് മാറ്റാതെ വാഹനം മറിച്ചു വിറ്റു എന്നതിന്റെ പേരിൽ വാഹന ഉടമയ്ക്കെതിരേ ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
കരുനാഗപ്പള്ളി ആദിനാട് വടക്ക് പുന്നക്കൽ വീട്ടിൽ ശ്രീനാഥ് 2014 ൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിന് തന്റെ വാഹനം സറണ്ടർ ചെയ്തിരുന്നു. പ്രസ്തുത വാഹനം ആർസി ബുക്കിലെ പേര് മാറ്റാതെ ഫിനാൻസ് സ്ഥാപനം മറിച്ച് വിൽക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ശ്രീനാഥിന്റെ പേരിൽ കരുനാഗപ്പള്ളി ഡെപ്യൂട്ടി തഹസീൽദാർ വഴി ടാക്സ് ഇനത്തിൽ പിഴയായി 2, 47,000 രൂപയുടെ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു.
കുലശേഖരപുരം വില്ലേജ് ഓഫീസർ വില്ലേജ് ഓഫീസർ റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോയതിനെ തുടർന്നാണ് ശ്രീനാഥ് ഹൈക്കോടതിയെ സമീപിച്ചത്.
2020-ൽ മോട്ടോർ വാഹന വകുപ്പ് നൽകിയ ഡിമാന്റ് നോട്ടീസിന് ശ്രീനാഥ് മറുപടി നൽകിയില്ല എന്ന വാദം അധികൃതർ ഉന്നയിച്ചങ്കിലും ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
തുടർന്ന് കേസ് തീരുന്നത് വരെ റവന്യൂ റിക്കവറി നടപടികൾ കോടതി സ്റ്റേ ചെയ്തു. ഫിനാൻസ് സ്ഥാപനത്തിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. ശ്രീനാഥിന് വേണ്ടി അഡ്വ. രഞ്ജിത്ത് തായ് മഠത്തിൽ കോടതിയിൽ ഹാജരായി.
Tags : High Court Local News Nattuvishesham Kollam