വിരലടയാള വിദഗ്ധർ വിശദമായ തെളിവെടുപ്പ് നടത്തുന്നു.
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ചെറിയ കൊല്ലക്ക് പൂട്ടിക്കിടന്ന വീട്ടിൽനിന്നും ഒന്‍പതുപവന്റെ സ്വർണാഭരണങ്ങളും വെള്ളിയാഭരണവും കവർന്നു. മുത്തുപറമ്പില്‍ ആന്റണിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഒരാഴ്ചയായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വിദേശത്തായിരുന്ന മക്കള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ബന്ധുവീടുകളിൽ എത്തിക്കുന്നതിനായി കുടുംബത്തോടൊപ്പം ഇക്കഴിഞ്ഞ പതിനെട്ടുമുതൽ യാത്രയിലായിരുന്നു ആന്റണിയും കുടുംബവും. കഴിഞ്ഞദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾക്കൊപ്പം വിദേശത്തുനിന്നെത്തിച്ച നിരവധി വസ്തുക്കളും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്.
വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ബാഗിലാണ് മോഷ്ടാക്കള്‍ വസ്തുക്കൾ നിറച്ചുകൊണ്ടുപോയിരിക്കുന്നത്. ആന്റണിയും ഭാര്യ ബിന്ദുവും വെള്ളറട പോലീസില്‍ പരാതി നല്കി. വിരലടയാള വിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍ ശശികുമാരന് നായര്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം തെളിവെടുപ്പിനു നേതൃത്വം നൽകി. അടങ്ങുന്ന വന്‍ പോലീസ് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് മോഷ്ടാക്കളെ വലയിലാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് പറഞ്ഞു.
Tags : Local News Nattuvishesham Kollam