x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വനിതാഭരണത്തിൽ 15 വർഷം; അടുത്തതാര്?


Published: October 24, 2025 11:10 PM IST | Updated: October 24, 2025 11:10 PM IST

 

ചെറിയനാട് ഗ്രാമപഞ്ചായത്ത് `ഒറ്റനോട്ടത്തില്‍...അച്ചൻകോവിലാറിന്‍റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചെറിയനാട്, പള്ളിവിളക്കുകളുടെ നാട് - എന്നും ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരത പഞ്ചായത്ത് എന്ന നിലയിലും പ്രശസ്തമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി വനിതകൾ പ്രസിഡന്‍റുമാരായിരുന്ന ചെറിയനാട്ടിൽ, ഈ തെരഞ്ഞെടുപ്പിൽ അന്പതു ശതമാനം വനിതാ വാർഡുകൾ വന്നതോടെ ഇനി ആര് നയിക്കും എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.

 

നേട്ടങ്ങൾ...

ജനക്ഷേമം,


അടിസ്ഥാനസൗകര്യ വികസനം


ലൈഫ് ഭവന പദ്ധതിക്ക് ഊന്നൽ കൊടുത്ത് 217 ഭവനം പൂർത്തീകരിച്ചു.


ഭൂരഹിതരായ 48 പേർക്കു ഭൂമി നൽകി.


റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി


മാലിന്യസംസ്കരണത്തിനു പതിനഞ്ചു വാർഡുകളിൽ മിനി എംസിഎഫ് സ്ഥാപിച്ചു.


എംസിഎഫിനു വിസ്തൃതി കൂട്ടി പുനർനിർമാണം നടത്തി.


ജംഗ്ഷനുകളിൽ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു.


സ്കൂളുകളിൽ കളക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതി നടപ്പിലാക്കി.


ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിനായി കമ്പോസ്റ്റ് റിംഗും ബൊക്കാക്ഷി ബക്കറ്റും നൽകി


ബഡ്സ്കൂൾ നിർമിച്ചു പ്രവർത്തനം ആരംഭിച്ചു


ആയുർവേദ ആശുപത്രിയുടെ സബ്‌സെന്‍റർ പ്രവർത്തനം ആരംഭിച്ചു.


കൃമറ്റോറിയം പുനർനിർമാണം പൂർത്തിയാക്കി


കുട്ടികളുടെ പാർക്ക്‌ നവീകരണം നടത്തി


സാംസ്‌കാരിക നിലയം പ്രവർത്തനസജ്ജമാക്കി


ഒന്ന്, എട്ട്, പതിമൂന്ന് വാർഡുകളിൽ അങ്കണവാടി നിർമിച്ചു.


അങ്കണവാടിക്കായി സ്ഥലം വാങ്ങി.

 

കോട്ടങ്ങൾ...

 

വികസനമില്ലാതായ അഞ്ചു വർഷങ്ങൾ


ഉദ്യോഗസ്ഥർ സ്ഥിരമായി സ്‌ഥലം മാറിപോകുന്നത് ഭരണസംവിധാനത്തെ കാര്യമായി ബാധിച്ചു.


പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിയാൻ സാധിച്ചില്ല.


പഞ്ചായത്ത് സ്ഥലമായ മുടവൻകുളം കാടുകയറി നശിച്ചു. .


സ്‌റ്റേഡിയം നവീകരണത്തിന് യാതൊരു നടപടിയും എടുത്തില്ല.


ബഡ്സ് സ്കൂൾ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല.


കൊല്ലക്കടവിൽ അറവുശാല നിർമാണം തുടങ്ങിയിട്ടില്ല.


ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുക കൃത്യമായി നൽകിയിട്ടില്ല.

Tags : 5 years in women's

Recent News

Up