ശ്രമദാനമായി റോഡ് നന്നാക്കി
Wednesday, July 3, 2024 4:24 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളി പാറ കോളനിയിലെ റോഡിന്‍റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ശ്രമദാനമായി നന്നാക്കി. 20 വർഷം മുന്പ് കോണ്‍ക്രീറ്റ് ചെയ്ത റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലാണ് നാട്ടുകാർ പ്രതിഷേധ സൂചകമായി ശ്രമദാനം നടത്തിയത്.

നിരവധി കുടുംബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് തകർന്നുകിടക്കുന്നത്. പ്രായമായവരും രോഗികളും കുട്ടികളുമുൾപ്പെടെ നിരവധി ആളുകളാണ് റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പരാതിപ്പെട്ട് മടുത്ത പ്രദേശവാസികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ചാണ് സ്വന്തമായി റോഡ് നന്നാക്കുവാൻ തീരുമാനമെടുത്തത്.

തൊഴിലുറപ്പ് പദ്ധതിയിൽ പോലും വഴി ഉൾപ്പെടുത്താതെ ഇരുവശവും കാടുകയറി കാൽനട യാത്രപോലും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധിപേർ ശ്രമദാനത്തിൽ പങ്കെടുത്തു.

പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായി റോഡിന്‍റ ശോചനീയാവസ്ഥയ്ക്ക് അധികാരികൾ അടിയന്തരമായി പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്‍റ് ജിജോ പൗലോസ് ആവശ്യപ്പെട്ടു.