കീരംപാറയിൽ കാട്ടാനക്കൂട്ടമിറങ്ങി
Tuesday, July 2, 2024 7:11 AM IST
കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാരും വനപാലകരും ചേർന്ന് ചേലമലയിലേക്ക് തുരുത്തി. തട്ടേക്കാട്, ഭൂതത്താൻകെട്ട് വനങ്ങളിൽ നിന്നും പെരിയാർ കടന്നെത്തിയ ആനകളാണ് ചേലമല വനത്തിന് ചുറ്റുമുള്ള ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കുമെത്തുന്നത്. ഏതാനും വർഷങ്ങളായുള്ള ആനശല്യം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞ രാത്രിയെത്തിയ ആനകൾ ഇന്നലെ രാവിലെയും കൂരികുളം ഭാഗത്തുന്നും മടങ്ങിയിരുന്നില്ല. വീടുകൾക്ക് സമീപം പ്ലാന്‍റേഷനിൽ നിലയുറപ്പിച്ച ആനകളെ വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചേലമലവനത്തിലേക്ക് ഓടിച്ചുവിട്ടു. പടക്കംപൊട്ടിച്ചും ഒച്ചവച്ചുമെല്ലാമാണ് ആനകളെ തുരത്തിയത്. ആനകൾ പുന്നേക്കാട് - തട്ടേക്കാട് റോഡിലൂടെയാണ് മറുഭാഗത്തേക്ക് കടന്നത്. റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആനകൾ ജനവാസമേഖലകളിലിറങ്ങിയെന്ന് അറിയിച്ചിട്ടും വനപാലകർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ആഴ്ചകളായി പ്രദേശത്തെ കൃഷിയിടങ്ങളിൽ നിന്ന് ആനക്കൂട്ടം പിന്മാറാത്ത സാഹചര്യമാണുള്ളതെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചൻ ജോസഫ് പറഞ്ഞു. വൻ നാശനഷ്ടമാണ് ആനകൾ വരുത്തിവക്കുന്നത്. ആനകൾ നിരന്തരം ഭീക്ഷണി ഉയർത്തുന്പോഴും വനം വകുപ്പ് കൈയുംകെട്ടി നിൽക്കുകയാണ്. നിസംഗത തുടർന്നാൽ ജനങ്ങൾ നിയമം കൈയിലെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പു നൽകി.