ഒഡീഷ സ്വദേശി കൊല്ലപ്പെട്ട നിലയിൽ പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കി
Wednesday, July 3, 2024 4:09 AM IST
പെരുമ്പാവൂർ: കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഒഡീഷ സ്വദേശി ആകാശ് ദിഗൽ (34) ആണ് കൊല്ലപ്പെട്ടത്. ഒഡീഷ കാണ്ഡമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായികി(38)നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇന്നലെ പുലർച്ചെ 7.30നായിരുന്നു സംഭവം. പ്രതിയുടെ പക്കൽനിന്ന് ആകാശ് 1000 രൂപ കടം വാങ്ങി ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നേരത്തെയും കടം വാങ്ങിയ തുകയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. രണ്ടു പേരും അഞ്ച് മുറികളുള്ള ലൈൻ കെട്ടിടത്തിൽ അടുത്തടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 29ന് വൈകിട്ടും വഴക്കുണ്ടായി.

സംഭവത്തിൽ കെട്ടിട ഉടമ ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പ്രതി ഭാര്യയെയും കൂട്ടി കാക്കനാട്ടേക്ക് പോയി. ചൊവ്വാഴ്ച പുലർച്ചെ വട്ടക്കാട്ടുപടിയിലേക്ക് തിരികെ എത്തിയ പ്രതിയും ആകാശുമായി വാക്കേറ്റം ഉണ്ടാകുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആകാശിനെ കുത്തിവീഴ്ത്തുകയായിരുന്നു.

ആകാശ് ദിഗൽ ഇവിടെ താമസം തുടങ്ങിയിട്ട് ആറുമാസമായി. അഞ്ജൻ നായിക് വന്നിട്ട് നാല് മാസമേ ആയിട്ടുള്ളൂ. പ്രതി പ്ലൈവുഡ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററാണ്.

ആകാശിനു ജോലി കണ്ടന്തറ ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലാണ്. ഇൻസ്പെക്ടർ എം.കെ. രാജേഷ്, എസ്ഐമാരായ റിൻസ് എം. തോമസ്, എൻ.കെ. ബിജു, എൻ.ഡി. ആന്‍റോ, റെജി മോൻ, എഎസ്ഐ പി.എ. അബ്ദുൽ മനാഫ്, സിപിഒമാരായ മനോജ് കുമാർ, എം.ബി. സുബൈർ, ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.