മരിച്ചവരുടെ അക്കൗണ്ടിലേക്കും പണം; ബാങ്ക് മാനേജര്‍മാരെ പ്രതി ചേര്‍ത്തു
Wednesday, July 3, 2024 4:09 AM IST
കൊച്ചി: ഓണ്‍ലൈന്‍ പണം തട്ടിപ്പിന് മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളും ഉപയോഗപ്പെടുത്തിയതിൽ ബാങ്ക് മാനേജര്‍മാരുടെയടക്കം പങ്ക് ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് അക്കൗണ്ടുകള്‍ നല്‍കി ബാങ്ക് അധികൃതര്‍ ഒത്താശ ചെയ്യുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്തിടെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു സംസ്ഥാനത്തെ ബാങ്ക് മാനേജറെയടക്കം പോലീസ് പ്രതി ചേര്‍ത്തു. ഒരു വിഭാഗം സ്വകാര്യ ബാങ്ക് ജീവനക്കാരാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ പറഞ്ഞു.

ആറു മാസത്തിനിടെ കൊച്ചിയില്‍ രജിസ്റ്റര്‍ ചയ്ത 400 തട്ടിപ്പ് കേസുകളില്‍ പണം പോയിട്ടുള്ളതെല്ലാം സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ്. ഒരു പ്രധാന സ്വകാര്യ ബാങ്കും സംശയനിഴലിലുണ്ട്. സാധാരണക്കാരെ പണം കൊടുത്ത് വശത്താക്കി അക്കൗണ്ട് തുറന്ന് ഇതുവഴി പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതിയുമുണ്ട്.