കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ ജാമ്യത്തിൽവിട്ടു
Friday, July 5, 2024 4:36 AM IST
മൂവാറ്റുപുഴ: നിർമല കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെതുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായ സുബിൻ, ഗോവർധൻ, ടോണി, രോഹിത്, ഫവാസ്, മുഹമ്മദ് സ്വാലി എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

നീറ്റ് പരീക്ഷാ സന്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യ വ്യാപകമായി എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായാണ് കോളജിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചത്.

കോളജിന്‍റെ പ്രവേശന കവാടത്തിന് മുന്നിൽ പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വിദ്യാർഥികളെ കോളജിനകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

വിദ്യാർഥികൾക്ക് കോളജിന് അകത്തേക്ക് പ്രവേശിക്കാനാകാതെ വന്നതോടെ കോളജ് മാനേജ്മെന്‍റ് അധികൃതരും പോലീസും പ്രശ്നത്തിൽ ഇടപെട്ടു. എസ്എഫ്ഐ പ്രവർത്തകരുമായി പോലീസ് ദീർഘനേരം അനുനയ ചർച്ച നടത്തിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പോലീസ് ബലംപ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുകയായിരുന്നു.

തുടർന്ന് വിദ്യാർഥികൾ കോളജിൽ പ്രവേശിക്കുകയും ക്ലാസുകൾ തടസം കൂടാതെ നടക്കുകയും ചെയ്തു.