പൂച്ചക്കുത്തിലും മയിലാടുംകുന്നിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Wednesday, July 3, 2024 4:24 AM IST
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാർഡിൽ പൂച്ചക്കുത്ത്, മയിലാടുംകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി. തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷി നാശം വരുത്തിയത്. പൂച്ചക്കുത്തിൽ ചിറ്റേത്ത് വിജയന്‍റെ പൈനാപ്പിൾ കൃഷിയാണ് ആനകൾ ചവിട്ടിമെതിച്ചത്.

മൂന്നേക്കറിലേറെ സ്ഥലത്താണ് പൈനാപ്പിൾ കൃഷിയുള്ളത്. ഇതിലൂടെയാണ് നാശം വരുത്തി ആനകൾ കടന്നുപോയത്. പൈനാപ്പിൾ മൂന്ന് മാസം കഴിയുന്പോൾ വിളവെടുക്കാൻ കഴിയുമായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വിജയൻ പറഞ്ഞു.

ആനകളുടെ ആവാസ മേഖലയായ വനങ്ങളിൽനിന്ന് കിലോമീറ്ററുകൾമാറിയാണ് ഈ പ്രദേശം. ഭൂതത്താൻകെട്ട് വനത്തിൽനിന്നും പെരിയാർ കടന്ന് നൂറുകണക്കിന് വീടുകൾക്ക് സമീപത്തുകൂടിയാണ് ആനകൾ എത്തിയത്. വഴിയിലെ കയ്യാലകളും സമീപത്തെ കൃഷികളും നശിപ്പിച്ചു. ആനകൾ നിരന്തര സാന്നിദ്ധ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.